നീലേശ്വരം: കടൽതീരത്തെ പ്ലാസ്റ്റിക് മാലിന്യം സ്വമേധയാനീക്കി വിദേശി മാതൃകയായി. ഒഴ ിഞ്ഞവളപ്പിലെ നീലേശ്വരം ഹെർമിറ്റേജ് റിസോർട്ടിലെത്തിയ ഇംഗ്ലണ്ടിലെ പോൾ എന്ന വ്യക്തി യാണ് കടപ്പുറത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കിയത്. മനുഷ്യെൻറ ജീവിതരീതിയിലുണ്ടായ മാറ്റവും ജനപ്പെരുപ്പവുമെല്ലാം കടലിനെ വലിയൊരു മാലിന്യക്കൂമ്പാരമാക്കിക്കൊണ്ടിരിക്കുകയാണ്.
ഉപയോഗിച്ചതിനുശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റുമാണ് കടൽതീരത്തെന്നും പരിസരമലിനീകരണത്തിൽ ഏറ്റവും അപകടകരമായിട്ടുള്ളത് ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. കാരണം, പ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുള്ള വിഷവസ്തുക്കൾ ജലത്തെയും മണ്ണിനെയും വായുവിനെയും ഒരുപോലെ മലിനമാക്കുന്നുവെന്ന ആശങ്കയും ഒഴിഞ്ഞവളപ്പിലെ പരിസ്ഥിതി പ്രവർത്തകനായ കെ.കെ. ഷാജിയോട് അദ്ദേഹം പങ്കുവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.