??????????????????? ???? ?????????????? ??????? ????????? ???????????? ???? ??????????????? ????????????????????? ?????? ???????????

ഡ്രൈവര്‍ക്ക് നെഞ്ചുവേദന; ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു

കാഞ്ഞങ്ങാട്: ഓടുന്നതിനിടെ ഡ്രൈവര്‍ക്കു നെഞ്ചുവേദനയെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ ് ഇലക്ട്രിക് പോസ്റ്റുകള്‍ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡ്സൈഡിലെ മണ്‍കുഴിയില്‍ നിന്നു. ഒഴിവായത് വന്‍ ദുരന്തം. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ വെള്ളരിക്കുണ്ട്-കൊന്നക്കാട് റോഡിലെ പുങ്ങംചാല്‍ റേഷന്‍ കടക്കടുത്താണ് അപകടം. കൊന്നക്കാട് നിന്നും ചെറുപുഴ വഴി പാല-മുണ്ടക്കയത്തേക്ക് സർവിസ് നടത്തുന്ന ഷാജീസ് മോട്ടോഴ്‌സിെൻറ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ചെമ്പേരി സ്വദേശി സിബിക്ക് (44) നെഞ്ചുവേദന അനുഭവപ്പെട്ടതാണ് അപകടകാരണം. കൊന്നക്കാട് നിന്നും പുറപ്പെട്ട ബസില്‍ പത്തുയാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.

നാട്ടക്കല്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി യാത്രക്കാര്‍ പറയുന്നു. മൂക്കില്‍നിന്നും വായില്‍ നിന്നും രക്തസ്രാവം ഉണ്ടായതോടെ പുങ്ങംചാല്‍ സ്റ്റോപ്പില്‍ എത്തുന്നതിനു മുമ്പുള്ള ഇറക്കത്തില്‍ ബസിെൻറ നിയന്ത്രണം വിടുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. ഇലക്ട്രിക് പോസ്റ്റുകള്‍ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡ് വിട്ട് ബസ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുഴിയില്‍ ചെന്ന് നില്‍ക്കുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവര്‍ സിബിയെ വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്കും മാറ്റി. അപകടത്തെത്തുടര്‍ന്ന് ഈ ഭാഗങ്ങളിലെ വൈദ്യുതി ബന്ധം താറുമാറായി.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.