കാസർകോട്: കുട്ടികളിലെ കേള്‍വിവൈകല്യം പരിഹരിക്കാൻ പുതിയപദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. ജില്ല ഭരണകൂടം നേതൃത്വം നല്കുന്ന വീ ഡിസേര്‍വ് പദ്ധതിയുടെ രണ്ടാം ഘട് ടത്തിലാണ് സര്‍ക്കാറിെൻറ അനുയാത്ര, കാതോരം പദ്ധതികളുമായി സഹകരിച്ച് പുതിയ പദ്ധതി ആരംഭിക്കുന്നത്. ആറു വയസ്സില്‍ താഴെയുള്ള മുഴുവന്‍ കുട്ടികളുടെയും കേള്‍വിക്കുറവും അനുബന്ധ പ്രശ്നങ്ങളും പരിശോധിച്ച് ആവശ്യമായ ശ്രവണ സഹായ ഉപകരണവും ഓഡിറ്ററി വെര്‍ബല്‍ തെറപ്പിയും ലഭ്യമാക്കും. നവജാത ശിശുക്കള്‍ക്ക് ബധിരത പരിശോധന നിര്‍ബന്ധമാക്കും. കാസര്‍കോട് ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട് ജില്ല ആശുപത്രി, തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നവജാത ശിശുക്കളുടെ കേള്‍വിക്കുറവ് തുടക്കത്തിലേ പരിഹരിക്കുന്നതിനുള്ള ആധുനിക പരിശോധന സംവിധാനം ഒരുക്കും. ഹൈ റിസ്ക് രജിസ്റ്റര്‍ വിഭാഗത്തിലുള്ള കുട്ടികളെ ചെര്‍ക്കള മാര്‍ത്തോമ്മ കോളജ് ഓഫ് സ്പെഷല്‍ എജുക്കേഷനില്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കും.
ശ്രവണപരിശോധന സംവിധാനം ഇല്ലാത്ത സ്വകാര്യ ആശുപത്രികൾ ആ വിവരം മദര്‍ ആൻഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡില്‍(എം.സി.പി.സി) രേഖപ്പെടുത്തും. ഇതിനുശേഷം ഈ കുട്ടികളെ ശ്രവണപരിശോധന സംവിധാനമുള്ള ആശുപത്രിയിലേക്ക് വിദഗ്ധ പരിശോധനക്ക് അയക്കാൻ നിർദേശിക്കും. നവജാത ശിശുക്കളുടെ കേള്‍വിശക്തി പരിശോധനക്ക് ഒ.എ.ഇ മെഷീന് സ്ഥാപിക്കാനും ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന വീ ഡിസെര്‍വ് പദ്ധതി യോഗം തീരുമാനിച്ചു. കുട്ടികളില്‍ കേള്‍വിക്കുറവ് ശ്രദ്ധയില്‍പെട്ടാല്‍ ആ വിവരം ആശുപത്രികളില്‍ അറിയിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും അംഗൻവാടി പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കും.യോഗത്തില്‍ ഗ്രേസ് സാറ എബ്രഹാം, ഡോക്ടര്‍മാരായ നിത്യാനന്ദ ബാബു, സി.കെ.പി. കുഞ്ഞബ്ദുല്ല, ടി.പി. ആമിന, മുരളീധര നല്ലൂരായ, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് ജില്ല കോഓഡിനേറ്റര്‍ ജിഷോ ജെയിംസ്, ജിജില്‍ വാസ്, ടി. ദീപക്, മുഹമ്മദ് അഷ്റഫ്, സി. രാജേഷ്, ഭരതന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.