ആദൂര്‍: പയസ്വിനി പുഴയിലെ അനധികൃത കടവുകളില്‍ പൊലീസ് റെയ്ഡ് നടത്തി. രണ്ടു കടവുകളിലും വില്പനക്ക് കൂട്ടിയിട്ട മണല്‍ പുഴയില്‍ നിക്ഷേപിച്ചു. മണല്‍ക്കടത്തിന് ഉപയോഗിക്കുന്ന വലിയതോണി യന്ത്രം ഉപയോഗിച്ച് തകര്‍ത്തു. ബുധനാഴ്ചയാണ് ആദൂര്‍ സി.ഐ പ്രേംസദെൻറ നേതൃത്വത്തിലുള്ള സംഘം ആലൂര് ഭവാനിക്കടവിലും മറ്റൊരു കടവിലും കൂട്ടിയിട്ട രണ്ടു ലോഡ് മണല്‍ പുഴയിലേക്ക് തള്ളിയത്. ജില്ല കലക്ടറുടെ നിർദേശപ്രകാരമാണ് പൊലീസ് നടപടി. രാത്രികാലങ്ങളില്‍ ഈ കടവുകളില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണല്‍ കടത്തുന്നതായി പരാതിയുയര്‍ന്നിരുന്നു.
അതേസമയം, പൊലീസ് എത്തുമ്പോഴേക്കും മണല്‍ക്കടത്തുകാര്‍ക്ക് വിവരം ചോര്‍ന്നുകിട്ടുകയും മണലുമായി സംഘം രക്ഷപ്പെടുകയും ചെയ്യുന്നു. ഭവാനിക്കടവില്നിന്ന് സ്ഥിരമായി മണല്‍ കടത്തുന്നത് ഭരണപക്ഷ പാര്‍ട്ടിയില്‍പെട്ട ഒരാളാണെന്ന് വിവരം ലഭിച്ചതോടെ ഇയാളെ പൊലീസ് താക്കീതുചെയ്തിരുന്നു. എന്നിട്ടും ഫലമില്ലാതിരുന്നതോടെ നോട്ടീസ് നല്കി. രണ്ടു കടവുകളിലെ മണല്ക്കടത്തുകാര്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സി.ഐയെ കൂടാതെ എസ്.ഐ വിഷ്ണു പ്രസാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഫിലിപ് തോമസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജയപ്രകാശ്, അഭിലാഷ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.