കാസർകോട്: അസുഖങ്ങളിൽനിന്ന് ആശ്വാസം തേടി ആശുപത്രിയിലേക്ക് വരുന്നവർക്ക് വലിയ ദു രിതം സമ്മാനിക്കുകയാണ് പൊട്ടിപ്പൊളിഞ്ഞ ജനറൽ ആശുപത്രി റോഡ്. മാസങ്ങളായി റോഡ് തകർന് നുകിടക്കുകയാണ്. ആശുപത്രി കവാടത്തിന് സമീപം പാകിയ ഇൻറർലോക്കും ഇളകി. ആശുപത്രിയില േക്ക് വാഹനങ്ങളിൽ വരുന്നവർ ഏറെ സാഹസമനുഭവിക്കുകയാണ്.
റോഡ് തകർന്ന് വലിയ കുഴികളാണ് നിറയെ. അൽപം സാഹസം കാട്ടിവേണം ഇതിലൂടെ കടന്നുപോകാൻ. ഏറെ ദുരിതമനുഭവിക്കുന്നത് ഗർഭിണികളാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് അത്യാസന്നനിലയിലായ രോഗികളെ മംഗളൂരു, പരിയാരം തുടങ്ങിയ സ്ഥലങ്ങളിലെ മെഡിക്കൽ കോളജിലേക്ക് ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നവർക്കും റോഡ് തകർച്ച വെല്ലുവിളിയാണ്.
ആശുപത്രിയിലെ ആറുനില കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നിടത്ത് പാകിയ ഇൻറർലോക്ക് തകർന്നതിനാൽ രോഗികളെ സ്ട്രച്ചറിലും വീൽചെയറിലും കൊണ്ടുപോകാൻ ജീവനക്കാരും പരിചാരകരും ഏറെ പ്രയാസപ്പെടുന്നുണ്ട്. റോഡ് അറ്റകുറ്റപ്പണി നടത്തി നന്നാക്കണമെന്ന് നിരവധിതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും അവഗണിക്കുകയാണ്. ആശുപത്രിവികസനം നടത്തേണ്ടത് നഗരസഭ അധികൃതരാണ്. എന്നാൽ, ഇവരും ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.