കാസര്‍കോട്: തെരുവുനായ്ക്കളുടെ കടിയേറ്റ് വിദ്യാർഥികളടക്കം മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പശുവിനും കടിയേറ്റിട്ടുണ്ട്. കാസര്‍കോട്ടെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ വിദ്യാർഥി കല്ലക്കട്ടയിലെ കവിത (17), ബന്ധുവായ കല്ലക്കട്ടയിലെ ജയരാജിെൻറ മകൾ ജ്യോതിക (ആറ്), കൊല്ലങ്കാനത്തെ ഫിലിപ്പിെൻറ ഭാര്യ ഝാന്‍സി (30) എന്നിവരെയാണ് നായ്ക്കൾ ആക്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.30ഓടെ വീടിന് സമീപം നില്‍ക്കുന്നതിനിടെയാണ് കവിതക്കും ജ്യോതികക്കും കടിയേറ്റത്. വീട്ടുപരിസരത്തുവെച്ചാണ് ഝാന്‍സിയെ നായ് ആക്രമിച്ചത്. കല്ലക്കട്ടയിലെ പ്രകാശെൻറ പശുവിനും കടിയേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.