കാസർകോട്: ചൂരി ഇസ്സത്തുൽ ഇസ്ലാം മദ്റസ അധ്യാപകൻ കുടക് എരുമാട് സ്വദേശി റിയാസ് മൗലവിയെ ആർ.എസ്.എസുകാർ വധിച്ച കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. സാമുദായിക കലാപം സൃഷ്ടിക്കുകയാണ് പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറഞ്ഞു. കൊലചെയ്യപ്പെട്ട റിയാസ് മൗലവിയുടെ രക്തത്തിെൻറയും അദ്ദേഹത്തെ കൊലചെയ്യാൻ ഉപയോഗിച്ച കത്തിയിൽനിന്നു ലഭിച്ച രക്തത്തിെൻറയും ഡി.എൻ.എ ഒന്നുതന്നെയാണെന്ന് തെളിഞ്ഞതിെൻറ സർട്ടിഫിക്കറ്റ് കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. 90 ദിവസം പൂർത്തിയാകുന്നതിനു മുമ്പ് കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതിനാൽ പ്രതികൾക്ക് ഇനി ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.