കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിെൻറ സുപ്രധാന ചടങ്ങായ രേവതി ആരാധന ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. രേവതി ആരാധനയോടനുബന്ധിച്ച് ഉച്ചശീവേലി ദേവന് പൊന്നിൻ ശീവേലിയായിരുന്നു. ഭണ്ഡാര അറകളിൽ സൂക്ഷിച്ചിരുന്ന പെരുമാളിെൻറ തിരുവാഭരണങ്ങൾ ശീവേലിക്ക് എഴുന്നള്ളിച്ചു. ആരാധനക്കാവശ്യമായ കളഭം കോട്ടയം കോവിലകത്തുനിന്നും പഞ്ചഗവ്യം പാലമൃത് കരോത്ത് തറവാട്ടിൽ നിന്നും എഴുന്നള്ളിച്ചു. രാത്രി പെരുമാൾ വിഗ്രഹത്തിൽ കളഭാഭിഷേകവും കോവിലകം കയ്യാലയിൽ ആരാധന സദ്യയും നടത്തി. ഇന്നലെയും കൊട്ടിയൂരിലേക്ക് തീർഥാടകരുടെ പ്രവാഹമുണ്ടായി. അക്കരെ-ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും ദേവസ്വം വളൻറിയർമാരും കഠിന പ്രയത്നം നടത്തി. വൈശാഖ മഹോത്സവത്തിെൻറ ഒടുവിലത്തെ ആരാധനയായ രോഹിണി ആരാധന വ്യാഴാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.