കൊലപാതക കേസ്: രണ്ട് പ്രതികൾക്ക് വധശിക്ഷ

കൊലപാതക കേസ്: രണ്ട് പ്രതികൾക്ക് വധശിക്ഷ കോയമ്പത്തൂർ: ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകളെ കൊന്ന കേസിൽ രണ്ട് പ്രതികളെ നാമക്കൽ അഡീഷനൽ ജില്ല കോടതി വധശിക്ഷക്ക് വിധിച്ചു. വെല്ലൂർ വാണിയമ്പാടി എസ്. കാമരാജ് (32), പരമത്തിവേലൂർ എൻ. ഇളേങ്കാ (27) എന്നിവരാണ് പ്രതികൾ. മറ്റൊരു പ്രതിയായ ചെന്നൈ മനോജ് കുമാർ എന്ന സന്താനം സേലം ജയിലിൽ വിചാരണ തടവിലിരിക്കെ അസുഖംമൂലം മരിച്ചിരുന്നു. 2011 ഒക്ടോബർ 11നാണ് കേസിനാസ്പദമായ സംഭവം. നാമക്കല്ലിൽ വനിത ഡോക്ടറായ സിന്ധു (33), അമ്മ സത്യവതി (55), മുത്തശ്ശി വിശാലാക്ഷി (75) എന്നിവരെ മൂന്നംഗസംഘം വീട് അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം 28 പവൻ സ്വർണം മോഷ്ടിച്ചെന്നാണ് കേസ്. വധശിക്ഷക്ക് പുറമെ മറ്റു വകുപ്പുകൾ പ്രകാരം ജീവപര്യന്തം, പത്ത് വർഷത്തെ കഠിന തടവ് എന്നീ ശിക്ഷകളും വിധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.