തൊഴിലാളികള്‍ക്ക് വേതനം വൈകല്‍ പതിവായി; മംഗളൂരുവില്‍ മാലിന്യനീക്കം നിലക്കുന്നു

മംഗളൂരു: ശുചീകരണത്തൊഴിലാളികള്‍ക്ക് വേതനമുടക്കം പതിവായി. അവസ്ഥ നഗരത്തിലെ മാലിന്യനീക്കത്തെ ബാധിക്കുന്നു. 'ആൻറണി വേസ്റ്റ് ഹാൻഡ്ലിങ് സെല്‍' എന്ന സ്വകാര്യ കമ്പനിയാണ് മംഗളൂരു കോര്‍പറേഷന്‍ പരിധിയിലെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്നത്. 623 തൊഴിലാളികളും 130 ഡ്രൈവറുമാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ജൂലൈയിലെ കൂലി ഇതുവരെ ലഭിച്ചില്ല. വേതന വിതരണം ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഏറെ നാളായി തൊഴിലാളികള്‍ ഉന്നയിക്കുന്നു. കോര്‍പറേഷ‍െൻറ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലാത്തതിനാല്‍ ഇത് അംഗീകരിക്കാനാവുന്നില്ല. കോര്‍പറേഷനും സ്വകാര്യ കമ്പനിയും തമ്മിലാണ് കരാര്‍. തൊഴിലാളികളുടെ കൂലിയുള്‍പ്പെടെ കണക്കാക്കി കമ്പനിക്കാണ് കോര്‍പറേഷന്‍ നല്‍കുന്നത്. കൂലി വൈകുന്നതിലുള്ള പ്രതിഷേധം മാലിന്യനീക്കത്തില്‍ അലംഭാവം കാണിച്ചാണ് തൊഴിലാളികള്‍ പ്രകടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.