പിതൃസഹോദരെൻറ കാൽവെട്ടി മാറ്റിയ യുവാവ് അറസ്റ്റിൽ; മുൻ വൈരാഗ്യമെന്ന് മൊഴി

പിതൃസഹോദരൻെറ കാൽവെട്ടി മാറ്റിയ യുവാവ് അറസ്റ്റിൽ; മുൻ വൈരാഗ്യമെന്ന് മൊഴി മറയൂര്‍: പിതൃസഹോദരനായ വയോധികൻെറ കാൽ വാക്കുതർക്കത്തെ തുടർന്ന് വെട്ടിമാറ്റിയ ശേഷം ഒളിവിലിരുന്ന യുവാവ് തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനിടെ മറയൂര്‍ പൊലീസിൻെറ പിടിയിലായി. കര്‍ശനാട് സ്വദേശി മുരുകനാണ് (40) പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ഒമ്പതേമുക്കാലോടു കൂടിയാണ് മുരുകന്‍ മുൻവൈരാഗ്യത്തിൻെറ പേരിൽ പിതാവിൻെറ സഹോദരനായ മുത്തുപാണ്ടിയുടെ (65) കാൽ വാക്കത്തി ഉപയോഗിച്ച് െവട്ടിവേർപെടുത്തിയത്. തുടര്‍ന്ന് വൈകീട്ട് ഏഴരയോടുകൂടി തമിഴ്‌നാട്ടിലേക്ക് കടക്കുംവഴിയാണ് മറയൂര്‍ ബസ്സ്റ്റാൻഡിൽവെച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ജഗദീഷിൻെറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബുധനാഴ്ച രാവിലെ പത്തരയോടുകൂടി പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യത്തിനു ഉപയോഗിച്ച വാക്കത്തി പ്രതിയുടെ വീടിൻെറ മേല്‍ക്കൂരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാജപാളയത്തെ ബന്ധുവീട്ടിൽ കല്യാണ ചടങ്ങിനുപോകും വഴി തൻെറ ഭാര്യയെ മോശമായി ചിത്രീകരിച്ചതിൻെറ ൈവരാഗ്യത്തിലാണ് കൃത്യം ചെയ്തതെന്നാണ് മുരുകൻെറ മൊഴിയെന്ന് സി.ഐ വി.ആര്‍. ജഗദീഷ് പറഞ്ഞു. എസ്.ഐ ജി. അജയകുമാർ, എ.എസ്.െഎ അനില്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അബ്ബാസ്, അനു, അര്‍ജുൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.