കട്ടപ്പന: കട്ടപ്പന മേഖലയിൽ വിസ തട്ടിപ്പുകാർ വിലസുന്നു. കാനഡ വിസ തട്ടിപ്പിന് പിന്ന ാലെ നെതർലൻഡ്സിൽ ജോലി വാഗ്ദാനം ചെയ്തും കട്ടപ്പനയിൽ തട്ടിപ്പ് നടന്നു. കാനഡയിൽ ജ ോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി രണ്ടുകോടിയിലധികം രൂപ തട്ടിയത് ഒരുയുവതിയുടെ നേതൃത്വത്തിലാണ്. നെതർലൻഡ്സിൽ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് ഒമ്പതുപേരിൽനിന്ന് തട്ടിയത് 18 ലക്ഷം രൂപയാണ്. നെതര്‍ലൻഡ്സിൽ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയ കേസില്‍ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. കട്ടപ്പന കോഴിപ്പൂവനാനിക്കല്‍ ബിന്‍സ് ജോസഫിനെതിരെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ ബിൻസ് ഒളിവിൽ പോയിരിക്കുകയാണ്. കട്ടപ്പന, കോട്ടയം, തൊടുപുഴ പാലക്കാട് സ്വദേശികളായ ഒമ്പതുപേരില്‍നിന്ന് ബിന്‍സ് രണ്ടുലക്ഷം രൂപ വീതമാണ് കൈപ്പറ്റിയത്. എന്‍ജിനീയര്‍ മുതല്‍ ഓഫിസ് അസിസ്റ്റൻറ് വരെയുള്ള തസ്തികകളിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. ഇടുക്കിയിലെ വിവിധ മേഖലകൾ കൂടാതെ കണ്ണൂര്‍, പാലാ, അങ്കമാലി, ചാലക്കുടി തുടങ്ങി സംസ്ഥാനത്തിെൻറ വിവിധ സ്ഥലങ്ങളിലുള്ളവരാണ് കബളിപ്പിക്കപ്പെട്ടത്. അഞ്ചര ലക്ഷം മുതല്‍ ആറര ലക്ഷം രൂപവരെയാണ് ഓരോരുത്തരിൽനിന്ന് പ്രതികൾ തട്ടിയെടുത്തത്. ഇവരില്‍ പലരും വര്‍ഷങ്ങള്‍ക്കുമുമ്പേ ആദ്യ ഗഡു നല്കിയവരാണ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് കാനഡയിലെ പെട്രോ കാനഡ എന്ന കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ ആളുകളെ ബന്ധപ്പെട്ടത്. അടിയന്തരമായി നിയമനം നടത്തേണ്ട തസ്തികകളാണെന്നായിരുന്നു ഇവര്‍ ആളുകളെ ധരിപ്പിച്ചത്. എക്സ്പ്രസ് വിസാസ് എന്ന കമ്പനിയുടെ റിക്രൂട്ട്മെൻറ് മാനേജറായി നിയമിെച്ചന്നുള്ള രേഖകള്‍ കാണിച്ചാണ് ഉദ്യോഗാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും പാട്ടിലാക്കിയത്. കൂടാതെ, കമ്പനിയുടെ ഉടമയായ ഓം അഗര്‍വാള്‍ എന്നയാളുമായി സംസാരിക്കാന്‍ പല ഉദ്യോഗാര്‍ഥികള്‍ക്കും അവസരവും നല്‍കുകയും ചെയ്തു. ഇന്ത്യയില്‍നിന്ന് നേരിട്ടു വിസ കിട്ടാത്തതിനാല്‍ ഖത്തര്‍ വഴി മാത്രമെ പോകാനാകൂവെന്നും ഇവര്‍ ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് വിസയുടെ പകുതി തുകയായ മൂന്നുലക്ഷം രൂപ ആളുകളില്‍നിന്ന് ഇവര്‍ കൈപ്പറ്റി. ചിലര്‍ മുഴുവന്‍ തുകയും നല്കി. തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 22, 23 തീയതികളിലായി 15 പേരടങ്ങുന്ന വീതം ഒാരോ സംഘങ്ങളായി നെടുമ്പാശ്ശേരി വഴി ഖത്തറിലെത്തിച്ചു. പിന്നീട് 24ന് 17 അംഗ സംഘത്തോടൊപ്പും അന്നമ്മ ജോര്‍ജും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. എമിഗ്രേഷനിലെ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് പരസ്പരവിരുദ്ധ മറുപടി നല്‍കിയതിനെത്തുടർന്ന് അന്നമ്മയെ പോകാന്‍ അനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. കട്ടപ്പനയിൽ തട്ടിപ്പിനിരയായ പലരെയും വിളിച്ച് വരുത്തി ക്രൈംബ്രാഞ്ച് വിശദ മൊഴിയെടുത്തു. വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന കണ്ടെത്തലിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.