തൊടുപുഴ: പൗരത്വ ഭേദഗതി നിയമ ബിൽ പാസാക്കിയ കേന്ദ്രസർക്കാറിനെതിരെ താക്കീതായി തൊടു പുഴയിൽ വനിത പ്രതിഷേധ റാലി നടത്തി. വിമൻസ് കോഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ മങ്ങാട്ടുകവലയിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ് ഫ്ലാഗ്ഓഫ് ചെയ്തു. മാർക്കറ്റ് റോഡ് വഴി ഗാന്ധിസ്ക്വയറിൽ എത്തിയശേഷം ചേർന്ന പ്രതിഷേധയോഗം എസ്.എൻ.ഡി.പി യൂനിയൻ മുൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. സി.കെ. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. വനിത ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് മെംബർ ജുബൈരിയ്യ ഷുക്കൂർ അധ്യക്ഷതവഹിച്ചു. ഇന്ത്യയുടെ മണ്ണ് എല്ലാ മതവിഭാഗങ്ങളുടേതുമാണെന്നും അത് ആരുടെയെങ്കിലും കുത്തക ആക്കാൻ ശ്രമിക്കുകയാെണങ്കിൽ അതിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അഡ്വ. സി.കെ. വിദ്യാസാഗർ പറഞ്ഞു.
ഭരണകൂടത്തിനെതിരെ ഉയർന്നുവരുന്ന വലിയ പ്രക്ഷോഭങ്ങളെ കണ്ടില്ല എന്ന് നടിച്ച് ഏറെനാൾ മുന്നോട്ടുപോകാൻ കഴിയില്ല. ഈ രാജ്യത്ത് എല്ലാവർക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന വാഗ്ദാനം നൽകിയിട്ടുണ്ട്. ആ ഭരണഘടന രൂപപ്പെടുത്തിയ രക്തം എല്ലാ മതവിഭാഗങ്ങളുടേതുമാണ്. അതിനാൽ ഭരണഘടനയെ സംരക്ഷിക്കാൻ ഇനിയും ഏതറ്റംവരെയും പോകേണ്ടിവന്നാൽ പോകണമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ഡോ. നസിയ ഹസൻ സ്വാഗതവും എം.ജി.എം മർക്കസ്സുദഅവ പ്രതിനിധി ഷീജ ഷിയാസ് നന്ദിയും പറഞ്ഞു. സഫിയ ബഷീർ, ഷാനിത അലിയാർ, ബീമ അനസ്, ഷീജ നൗഷാദ്, ഐഷ ബാവ, ലൈല കുഞ്ഞ് മുഹമ്മദ്, റാഷിദ, ബുഷ്റ ഇസ്മായിൽ, നജ്മ ഫർസാന, അമീന അമീർ, റഷീദ ബീവി, റഹീമ, ഷൈല, സുനിത, വി.പി. സർജ, റംല സുലൈമാൻ, ഷമീന ഷക്കീർ, ഫാത്തിമ അസീസ്, നാഷിദ ഷാജഹാൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.