മറയൂർ: ആന്ധ്രപ്രദേശിൽനിന്ന് ആംബുലൻസിൽ കടത്തിയ 500 കിലോ കഞ്ചാവ് പിടികൂടി. ആംബുലൻ സ് ഡ്രൈവർ ഉടുമലൈ സ്വദേശി കറുപ്പുസ്വാമിയെ (28) കോയമ്പത്തൂർ നാർകോട്ടിക് ഇൻറലിജൻസ് ബ്യൂറോ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 8.30നാണ് ഉടുമലൈ ശങ്കിലി നാടാർ വീഥിയിൽ നിർത്തിയിട്ട ആംബുലൻസിൽനിന്ന് 300 കിലോ കഞ്ചാവ് കണ്ടെത്തിയത്. ഡ്രൈവറെ ചോദ്യം ചെയ്തതിൽനിന്ന് ഇയാളുടെ വീട്ടിൽ ഒളിപ്പിച്ചുെവച്ച 200 കിലോ കഞ്ചാവും കണ്ടെടുത്തു.
കോയമ്പത്തൂർ നാർകോട്ടിക് ഇൻറലിജൻസ് ബ്യൂറോ ഡി.എസ്.പിയും മറയൂർ സ്വദേശിയുമായ ആർ. വിൻസെൻറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരാനുള്ള ശ്രമമായിരുന്നു. സി.ഐ. ശരവണൻ എസ്.ഐമാരായ മഹേന്ദ്രൻ, രവിചന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾ ജനാർദനൻ, തങ്കവേൽ, രവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ ഉടുമലൈ കോടതിയിൽ ബുധനാഴ്ച ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.