തൊടുപുഴ: ജില്ലയിൽ വാഹനാപകട മരണനിരക്ക് കൂടുന്നു. തിങ്കളാഴ്ച രണ്ട് വ്യത്യസ്ത അപകടത്തിലായി മൂന്നുപേരാണ് ജില്ലയിൽ മരിച്ചത്. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ജില്ലയിലെ നിരത്തുകളിൽ അപകടങ്ങളിൽ മാത്രം ഇല്ലാതായത് 83 ജീവനാണ്. ജനുവരി ഒന്നു മുതൽ സെപ്റ്റംബർ 30വരെയുള്ള സമയങ്ങളിൽ 842 അപകടം ഉണ്ടായി. ഇതിൽ 79 എണ്ണത്തിലായാണ് 83 പേർ മരിച്ചത്. 1024 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ വർഷം 882 അപകടത്തിലായി 63 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ വാഹനാപകട മരണ നിരക്ക് കൂടുന്നതായാണ് കണക്കുകൾ പറയുന്നത്. തിങ്കളാഴ്ച ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രാജാക്കാട് സ്വദേശികളായ രണ്ടുപേരും പുറപ്പുഴയിൽ കാറും സ്കൂട്ടറുമിടിച്ച് ഒരാളുമാണ് മരിച്ചത്. രണ്ടുദിവസം മുമ്പ് പെരുമ്പിള്ളിച്ചിറയിൽ ഒരു ബിരുദ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു. അപകടങ്ങളിൽ മുന്നിൽ ഇരുചക്ര വാഹനങ്ങളാണ്. റോഡപകടങ്ങളും ഗതാഗതനിയമലംഘനങ്ങളും തടയുന്നതിെൻറ ഭാഗമായി പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനവും ഊർജിതമായി നടക്കുേമ്പാഴും വാഹനാപകടത്തിൽ ജീവൻ പൊലിയുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമുണ്ടാകാത്തത് മോട്ടോർ വാഹനവകുപ്പിനെയും നിയമപാലകരെയും വലക്കുന്നുണ്ട്.
ഇടുക്കിയുടെ ഭൂപ്രകൃതിയുടെ പ്രത്യേകതയും അപകട സാധ്യത കൂട്ടുന്നു. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടുംവളവുകളും നിറഞ്ഞ റോഡുകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്ന ഒട്ടേറെയിടങ്ങളുണ്ട്. റോഡുകള്‍ക്ക് ആവശ്യമായ വീതിയോ വശങ്ങളില് സംരക്ഷണ ഭിത്തികളോ ഇല്ല. അപകടസാധ്യതയേറിയ മേഖലകളില്‍പോലും വേണ്ടത്ര അപകടസൂചന ബോര്‍ഡുകളും മറ്റും ഇനിയും സ്ഥാപിച്ചിട്ടുമില്ല. ഹൈറേഞ്ച് മേഖലകളിലുള്‍പ്പെടെ ജില്ലയിൽ പലയിടത്തും റോഡ് തകര്‍ന്ന് കുണ്ടുംകുഴിയുമായി കിടക്കുകയാണ്. ഇത്തരത്തിലുള്ള വന്‍ കുഴികളില്‍ ചാടാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളും കുറവല്ല. തൊടുപുഴ നഗരത്തിലും സമീപങ്ങളിലും അടുത്തിടെ വാഹനാപകടങ്ങളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും തകർന്ന റോഡുകളും അപകടങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.