വാഗമൺ: ജില്ലയിൽ ഓഫ് റോഡ് ഡ്രൈവ് നിരോധിച്ചിട്ടുണ്ടെങ്കിലും നിരോധനം ലംഘിച്ച് ജീപ്പുക ൾ പായുന്നു. അമിതമായി യാത്രക്കാരെ കുത്തിനിറച്ച് മൺപാതകളിലൂടെ പായുന്ന ജീപ്പുകൾ പത ിവായി അപകടം വരുത്തിവെച്ചിട്ടും അധികൃതർ നിസ്സംഗത പുലർത്തുകയാണ്. മുതിർന്നവർ കൊ ച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവരുമാണ് യാത്രക്കെത്തുന്നത്. ശനിയാഴ്ച വാഗമണ്ണിൽ ഉണ്ടായ അപകടത്തിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. അഞ്ചുപേർക്ക് കയറാവുന്ന ജീപ്പുകളിൽ പത്തിൽപരം ആളുകളാണ് കയറുന്നത്.
വനംവകുപ്പിെൻറ മൺപാതകളിലൂടെ അനധികൃത ഓഫ് റോഡ് ഡ്രൈവ് നടത്തുമ്പോഴും വനം വകുപ്പും നടപടിയെടുക്കുന്നില്ല. കോലാഹലമേട് പൈൻ തോട്ടത്തിനു സമീപമുള്ള റോഡിലൂടെ മൊട്ടക്കുന്നിലെത്തുന്നതാണ് പ്രധാന ഓഫ് ഡ്രൈവ്. െപെൻ വാലിക്ക് സമീപം ഡി.ടി.പി.സിയുടെ 50 രൂപ പാസ് വാങ്ങിയാണ് തോട്ടത്തിലെ റോഡിലൂടെ കടന്നുപോകുന്നത്. വാഗമണ്ണിൽനിന്ന് തുടങ്ങി കുരിശുമല, മുരുകൻമല, തങ്ങളുപാറക്ക് സമീപത്തൂടെ കോലാഹലമേട്ടിലെത്തി പൈൻ തോട്ടത്തിനു സമീപം വഴി മൊട്ടക്കുന്നിലെത്തി വീണ്ടും വാഗമണ്ണിൽ എത്തുന്ന രീതിയിലാണ് റൂട്ട്.
15 കിലോമീറ്ററോളം ദൂരമുള്ള ഓഫ് റോഡ് ഡ്രൈവിന് 2000 രൂപയാണ് വാങ്ങുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരാണ് കൂടുതലായും ഇതിനു പോകുന്നത്. ഓഫ് റോഡ് ഡ്രൈവിന് റോഡ് പരിശോധിക്കാനെത്തിയ വാഹന കമ്പനിയുടെ പ്രതിനിധി കഴിഞ്ഞ ജൂലൈയിൽ വാഹനം മറിഞ്ഞ് മരിച്ചിരുന്നു. സുരക്ഷ സംവിധാനങ്ങളില്ലാതെ മലഞ്ചരുവുകളിലെ മൺപാതകളിലൂടെ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണ്. ഓഫ് റോഡ് ഡ്രൈവിന് ആളുകൾ എത്തുന്നതിനാൽ നിരോധനം മറികടന്ന് ഓടിക്കാൻ ഡ്രൈവർമാരും തയാറാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.