മൂന്നാർ: കന്നിമലയാറിന് കുറുകെ തടയണകൾ നിർമിച്ച് മൂന്നാറിലും സമീപങ്ങളിലും കുടി വെള്ളമെത്തിക്കാനുള്ള ജലവിഭവ വകുപ്പിെൻറ പദ്ധതി യാഥാർഥ്യത്തിലേക്ക്. നബാർഡിെൻറ സാമ്പത്തിക സഹായത്തോടെ ചെറുകിട ജലസേചന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. നാലുകോടി രൂപ മുടക്കി കന്നിമലയാറ്റിന് കുറുകെ രണ്ട് തടയണകളാണ് നിര്‍മിക്കുന്നത്.
മൂന്നാര്‍ പെരിയവാര മുസ്ലിം പള്ളിക്ക് സമീപമാണ് ആദ്യ തടയണ. രണ്ടാം ഘട്ടമായി ഡിവൈ.എസ്.പി ഓഫിസിന് സമീപം തടയണ നിർമിക്കും. രണ്ട് തടയണയിലുമായി 30,000 ലിറ്റര്‍ ക്യൂബിക്ക് ജലം സംഭരിക്കാന്‍ കഴിയും. ജലലഭ്യത കുറയുകയും ഉപയോഗം ക്രമാതീതമായി വർധിക്കുകയും ചെയ്തതോടെ മൂന്നാര്‍ പഞ്ചായത്താണ് പദ്ധതി തയാറാക്കി നബാർഡിന് സമര്‍പ്പിച്ചത്. തടയണ നിർമാണം ഒരുമാസം മുമ്പ് ആരംഭിച്ചെങ്കിലും ചിലർ തടസ്സവാദവുമായി എത്തിയതോടെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, പദ്ധതി യാഥാർഥ്യമാക്കാൻ കലക്ടര്‍ അനുമതി നല്‍കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.