കട്ടപ്പന: മാട്ടുക്കട്ടയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മൺതിട്ടയിലിടിച്ച് 18 പേർക ്ക് പരിക്ക്. മുണ്ടക്കയം മോത്തുശേരിൽ നീരജ (19), കൊച്ചുകരുന്തരുവി സ്വദേശികളായ മോനിഷ (21), ഷെ റിൻ (21), പാമ്പനാർ സ്വദേശി പാർവതി (22), പീരുമേട് സ്വദേശി ഗായത്രി (22), ഉപ്പുതറ വാണിയപ്പുര ജോളി സുരേഷ് (46), പാമ്പനാർ പദ്മവിലാസം പ്രീതി എസ്. പ്രസന്നൻ (24), ചീന്തലാർ സ്വദേശി മാത്യു (75) ചപ്പാത്ത് വേണാൽകുടിയിൽ കാവ്യ സോമൻ (24), ചപ്പാത്ത് ചെമ്പകപ്പള്ളിൽ നൈനി (39), ഏലപ്പാറ കുര്യനാട് ഒറ്റമരം ജി. ബേബി (71), ഏലപ്പാറ പുത്തൻപുരക്കൽ പി.ആർ. രാജപ്പൻ (69), കാഞ്ചിയാർ ഈരൂരിക്കൽ മേരി ജോർജ് (60), ഉപ്പുതറ കുളത്തുങ്കൽ ശശിധരൻ (49), ചിന്നക്കനാൽ ബഥേൽ ഡാർവിൻ (41), ആറേക്കർ കാക്കത്തോട്ടിൽ രാധാമണി (62), ചീന്തലാർ പൊന്നാവിള തങ്കച്ചൻ (58), ശാന്തൻപാറ ലക്ഷ്മിവിലാസം ലക്ഷ്മി (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാട്ടുക്കട്ടയിലെയും കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രണ്ടുപേർക്ക് മാത്രമാണ് സാരമായ പരിക്ക്. വ്യാഴാഴ്ച 11ഒാടെയാണ് അപകടം. കോട്ടയം-നെടുങ്കണ്ടം റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയിൽ കട്ടപ്പനക്കും ചപ്പാത്തിനുമിടയിൽ കഴിഞ്ഞ ഒരുവർഷത്തിനിെട ഉണ്ടാകുന്ന 11ാമത്തെ അപകടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.