രാജാക്കാട്: പൊതുശ്മശാനത്തിൽ അടക്കംചെയ്ത മൃതദേഹങ്ങൾ നിർമാണ പ്രവർത്തനങ്ങൾക്കി ടെ പുറത്തുവന്നത് മറവുചെയ്യാതെ ഒരാഴ്ചയോളം തുറന്നിട്ട് അനാദരവ് കാട്ടിയതായി ആക്ഷ േപം. പഴയവിടുതിയിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് പൊതുശ്മശാനത്തിൽ മാലിന്യസംസ്കരണ കേന്ദ്രം പണിയുന്നതിനായി മണ്ണെടുത്തപ്പോൾ പുറത്തുവന്ന ശരീരഭാഗങ്ങളോടാണ് അധികൃതർ അനാദരവ് കാട്ടിയത്. സി.എം.എസ് പള്ളിക്ക് സമീപം പൊതുശ്മശാനത്തിൽ സമീപ പഞ്ചായത്തുകളിൽനിന്നുള്ള അനാഥ മൃതദേഹങ്ങൾ ഉൾപ്പെടെ അടക്കംചെയ്യാറുണ്ട്. നിശ്ചിത ഫീസ് അടച്ചാൽ ഫർണസിൽ ദഹിപ്പിക്കുകയും നിർധനരും അനാഥരുമായവരെ കുഴിയിൽ അടക്കുകയുമാണ് പതിവ്. മാലിന്യ സംസ്കരണ പ്ലാൻറ് നിർമിക്കാൻ ശ്മശാനത്തിെൻറ ഒരുഭാഗത്താണ് ഇടം കണ്ടെത്തിയിരിക്കുന്നത്. നിർമാണ ജോലികളുടെ ഭാഗമായി ഒരാഴ്ച മുമ്പ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ ഒന്നിലധികം മൃതദേഹങ്ങൾ പുറത്തുവന്നിരുന്നു.
തുടർന്ന് യന്ത്രത്തിെൻറ ഓപറേറ്റർ പണി നിർത്തിപ്പോയി. അണിയിച്ചിരുന്ന വസ്ത്രങ്ങളുടെ പുതുമ മാറാത്തതിനാൽ സമീപകാലത്ത് അടക്കിയ ശരീരങ്ങളാണ് ഇവയെന്ന് വ്യക്തമാണ്. കൈ ഉൾപ്പെടെ ഭാഗങ്ങൾ ഒരാഴ്ചയോളം ചിതറിയ നിലയിൽ തുറന്നുകിടന്നിരുന്നു. ദുർഗന്ധം ഉയർന്നതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുകയും ഞായറാഴ്ച മണ്ണിട്ട് മൂടുകയും ചെയ്തു.നിരവധി കുടുംബങ്ങൾ താമസിക്കുന്നതും അംഗൻവാടിയും കുടിവെള്ള വിതരണ പദ്ധതികളുടെ സംഭരണ ടാങ്കുകളും സ്ഥിതിചെയ്യുന്നതുമായ ജനവാസ കേന്ദ്രത്തോട് ചേർന്നാണ് അഴുകിയ മൃതദേഹങ്ങൾ ദുർഗന്ധം പുറപ്പെടുവിച്ചുകിടന്നത്. നൂറോളം കുടുംബങ്ങൾ കുടിവെള്ളമെടുക്കുന്നത് ഈ ടാങ്കുകളിൽനിന്നാണ്. നിരവധി കിണറുകളും സമീപ പ്രദേശങ്ങളിലുണ്ട്. നായ്ക്കളും പക്ഷികളുമടക്കം അവശിഷ്ടങ്ങൾ കടിച്ചുവലിച്ചും കൊത്തിയെടുത്തും പലയിടത്തും നിരത്തിയതായും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.