ചെറുതോണി: സിമൻറ് ഇറക്കുന്നതിനെച്ചൊല്ലി തൊഴിലാളി സംഘടനകൾ തമ്മിലുണ്ടായ തർക്കം പരിഹരിച്ചതോടെ . വെള്ളിയാഴ്ച ജില്ല ലേബർ ഓഫിസറുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. 22 തൊഴിലാളികളാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഞായറാഴ്ച തൂത്തുക്കുടിയിൽനിന്ന് 3000 പാക്കറ്റ് സിമൻറ് എത്തി. അണക്കെട്ട് തുറന്നുവിട്ടതിനെ തുടർന്നാണ് അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ ഇവിടം പൂർണമായും തകർന്നത്. എട്ടടി വീതിയിൽ 12 മീറ്റർ ഉയരത്തിലാണ് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കുന്നത്. അണക്കെട്ടിലെ അഞ്ച് ഷട്ടറും തുറന്നുവിട്ടാലും റോഡിെൻറ സുരക്ഷിതത്വത്തെ ബാധിക്കാത്ത നിലയിലാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.