ചങ്ങനാശ്ശേരി: പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്ന ചിങ്ങവനം ഭാഗത്ത് െറയിൽവേയുടെ നടപടിക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധത്തില്‍. ചിങ്ങവനം മേല്‍പാലത്തിനു സമീപത്ത് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാതെ അധികൃതര്‍ സംരക്ഷണഭിത്തി കെട്ടാന്‍ തുടങ്ങിയതോടെയാണ് പ്രദേശവാസികള്‍ എതിര്‍പ്പുമായി എത്തിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ ഭിത്തികെട്ട് ആരംഭിച്ചു. എന്നാല്‍, സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകാതെ ഭിത്തികെട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രദേശവാസികള്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പ്രശ്നം രൂക്ഷമായതിനെത്തുടര്‍ന്ന് എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അടക്കമുള്ളവർ സ്ഥലത്തെത്തി അധികൃതരുമായി ചര്‍ച്ചചെയ്തു. നേരേത്ത സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് 2011മുതല്‍ തര്‍ക്കം നിലനില്ക്കുന്നു. നിരവധിതവണ പ്രദേശവാസികളുമായി നഷ്ടപരിഹാര കരാര്‍ ഉണ്ടാക്കിയെങ്കിലും അധികൃതര്‍ പിന്മാറിയതായി പ്രദേശവാസികള്‍ പറയുന്നു. നിയമപ്രകാരം നടപടി പൂര്‍ത്തിയാക്കാതെ സ്ഥലം ആവശ്യമില്ലെന്നുപറഞ്ഞ് സംരക്ഷണഭിത്തി കെട്ടുകയാണെന്ന് പ്രദേശത്തുകാര്‍ ആരോപിച്ചു. പത്തടിപ്പൊക്കത്തില്‍ ഭിത്തി കെട്ടിയാല്‍ വഴിപോലും ഇല്ലാതാകും. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.