വടകര: മയക്കുമരുന്ന് കേസില്‍ യുവാവിന് കഠിന തടവും പിഴയും ശിക്ഷ. കോഴിക്കോട് പുളിക്കല്‍ മുക്കം ചെറുവാടി തെനങ്ങാപറമ്പ് ബാദുഷയെയാണ് (25) വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജി എം.വി. രാജകുമാര 15 വര്‍ഷം കഠിന തടവിനും, ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം . 2018 ഡിസംബര്‍ 18 നാണ് കേസിനാസ്പദമായ സംഭവം. മാരക ലഹരിമരുന്നായ 580 മില്ലി ഗ്രാമിൻെറ 35 എല്‍.എസ്.ഡി സ്റ്റാമ്പുകളുമായി മണാശ്ശേരി കെ.എം.സി.ടി ആശുപത്രിക്കു സമീപം മുക്കം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാര്‍ക്കറ്റില്‍ ഒരു ലക്ഷം രൂപ വരുന്ന എല്‍.എസ്.ഡി ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് എത്തിച്ചത്. കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍ മയക്കുമരുന്ന് വില്‍പനക്കാരനാണ് പ്രതി. നിരവധി കളവുകേസുകളിലും പ്രതിയാണ്. പ്രതികള്‍ക്കു വേണ്ടി അഡ്വ. ആളൂരും പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ. സനൂജും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.