ബംഗളൂരു: ഡിസംബർ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ 15 മണ്ഡലങ്ങളിലെയും പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ബുധനാഴ്ച നിശ്ശബ്ദ പ്രചാരണം നടക്കും. അഞ്ചിന് രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ ഒമ്പതിനാണ് വോട്ടെണ്ണല്‍. അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിനായി 15 മണ്ഡലങ്ങളില്‍ ആകെ 4,100 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇത്തവണ ആകെ 37,49,047 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 70,900 പേര് കന്നിവോട്ടര്‍മാരാണ്. വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും ബി.ജെ.പിക്കും നിർണായകമാണെങ്കിലും ഇരു പാർട്ടികളുടെയും മുൻനിര ദേശീയ നേതാക്കൾ പ്രചാരണത്തിനെത്തിയില്ലെന്നതാണ് ഏറെ ശ്രദ്ധേയം. സംസ്ഥാനത്തെ കേന്ദ്ര നേതാക്കൾ മാത്രമാണ് പ്രചാരണത്തിനെത്തിയത്. സംസ്ഥാനത്ത് അധികാരത്തിലുള്ള ബി.ജെ.പി സർക്കാറിന് സഭയിൽ കേവലഭൂരിപക്ഷം ലഭിക്കണമെങ്കിൽ കുറഞ്ഞത് ആറു സീറ്റിലെങ്കിലും വിജയിക്കണം. 17 മണ്ഡലങ്ങളിലെ എം.എൽ.എമാരെയാണ് അയോഗ്യരാക്കിയതെങ്കിലും രണ്ടു മണ്ഡലങ്ങളിലെ 2018ലെ തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് ഹൈകോടതിയിൽ കേസുള്ളതിനാലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിലും ശക്തമായ പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്.
പരസ്യ പ്രചാരണം സമാപിക്കാൻ രണ്ടു ദിവസം മാത്രം ശേഷിക്കെ റാലികളുമായി ബി.ജെ.പിയും കോൺഗ്രസും ജെ.ഡി.എസും സജീവമാണ്. കുറഞ്ഞത് പത്തു സീറ്റിലെങ്കിലും വിജയിക്കാനാകുമെന്നാണ് ബി.ജെ.പി കരുതുന്നതെങ്കിലും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്. സംസ്ഥാന മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് നളിൻകുമാർ കട്ടീൽ, കേന്ദ്ര മന്ത്രിമാരായ ഡി.വി. സദാനന്ദഗൗഡ, പ്രഹ്ലാദ് ജോഷി, കേന്ദ്ര സഹമന്ത്രി സുരേഷ് അങ്ങാടി, സംസ്ഥാന ഉപമുഖ്യമന്ത്രിമാരായ ഗോവിന്ദ് കർജോൽ, ലക്ഷ്മൻ സവാദി, സി.എൻ. അശ്വത് നാരായൺ, ബി.ജെ.പി നേതാക്കളായ ആർ. അശോക, വി. സോമണ്ണ, ശോഭ കരന്ത് ലാജെ, ബസവരാജ് ബൊമ്മൈ, സി.ടി. രവി, അരവിന്ദ് ലിംബാവലി തുടങ്ങിയവരാണ് ബി.ജെ.പിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മല്ലികാർജുൻ ഖാർഗെ, കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു, വർക്കിങ് പ്രസിഡൻറ് ഈശ്വർ ഖൺഡ്രെ, ജി. പരമേശ്വര എന്നിവരും മറ്റു മുതിർന്ന നേതാക്കളും കോൺഗ്രസ് സ്ഥാനാർഥികൾക്കായി രംഗത്തുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ഡി.കെ. ശിവകുമാറും കോൺഗ്രസ് സ്ഥാനാർഥികൾക്കായി പ്രചാരണ രംഗത്ത് സജീവമായതും പ്രവർത്തകരിൽ ആവേശമുണർത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരാസ്വാമി, ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ തുടങ്ങിയവരാണ് ജെ.ഡി.എസിെൻറ പ്രചാരണത്തിൽ സജീവമായിട്ടുള്ളത്. ജെ.ഡി.എസിെൻറ സിറ്റിങ് മണ്ഡലങ്ങളായിരുന്ന മഹാലക്ഷ്മി ലേഒൗട്ട്, കെ.ആർ.പേട്ട്, ഹുൻസൂർ എന്നിവിടങ്ങളിലാണ് ജെ.ഡി.എസ് കാര്യമായ പ്രചാരണം നടത്തുന്നത്. മറ്റു മണ്ഡലങ്ങളിലും ശക്തമായ പ്രചാരണം നടത്തി ബി.ജെ.പി സ്ഥാനാർഥികളെ പരാജയപ്പെടുത്താനാണ് ജെ.ഡി.എസ് ശ്രമിക്കുന്നതെന്നാണ് നേതാക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.