കൂടത്തായി: ജോളിയുടെയും മാത്യുവിൻെറയും റിമാന്‍ഡ് കാലാവധി നീട്ടി താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെയും രണ്ടാം പ്രതി കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യുവിൻെറയും റിമാന്‍ഡ് കാലാവധി നീട്ടി. മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച ജോളിയെയും മാത്യുവിനെയും അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ 11ഒാടെ താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഈ കേസില്‍ ഇരുവരെയും മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് തുടര്‍ റിമാന്‍ഡില്‍ വിട്ടു. പിന്നീട് സിലി വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച ജോളിയെയും എം.എസ്. മാത്യുവിനെയും താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ (ഒന്ന്) ഹാജരാക്കി, ഡിസംബര്‍ 16 വരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ടോം തോമസ് വധക്കേസില്‍ മൂന്നാം പ്രതി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാറിനെ ഹാജരാക്കാനുള്ള പ്രൊഡക്ഷന്‍ വാറൻറിന് താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കി. അന്വേഷണസംഘം പ്രജികുമാറിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.