കോഴിക്കോട്: കൂടത്തായി കേസ് പ്രതി പ്രജികുമാർ ഭാര്യ ശരണ്യയുമായി താമരശ്ശേരി കോടതിയിൽ പത്തുമിനിറ്റ് സംസാരിച്ചു. പ്രജികുമാറുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ശരണ്യ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി സമയം അനുവദിച്ചത്. പ്രതികളുടെ പൊലീസ് കസ്റ്റഡി രണ്ടുദിവസം കൂടി നീട്ടി നൽകിയതിനുപിന്നാലെയാണ് കോടതി പ്രജികുമാറിന് ഭാര്യയുമായി സംസാരിക്കാൻ സമയം അനുവദിച്ചത്. കോടതി വരാന്തയിൽെവച്ചാണ് ഇരുവരും സംസാരിച്ചത്. കേസിലെ ഒന്നാം പ്രതിയായ ജോളിക്ക് സയനൈഡ് എത്തിച്ച് നൽകിയ രണ്ടാംപ്രതി എം.എസ്. മാത്യുവിന് സയനൈഡ് കൈമാറിയത് സ്വർണപ്പണിക്കാരനായ പ്രജികുമാറാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.