അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ, എം.പി. അരവിന്ദാക്ഷൻ (തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്)
Posted On
date_range Updated On
date_range കിഫ്ബിയിലൂടെ കോടികളുടെ പദ്ധതികളെന്ന് എ.എൻ. ഷംസീർ; പ്രഖ്യാപനങ്ങൾ നടപ്പായില്ലെന്ന് പ്രതിപക്ഷം
അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ
- 1000 കോടി രൂപയുടെ വികസന പദ്ധതികളാണ് തലശ്ശേരി മണ്ഡലത്തിൽ കിഫ്ബി ഫണ്ടിലൂടെ നടപ്പാക്കുന്നതിന് ഭരണാനുമതി ലഭ്യമായിട്ടുള്ളത്.
- മലബാർ കാൻസർ സെൻറർ ആർ.ടി ബ്ലോക്ക് ആൻഡ് ഒ.പി ബ്ലോക്ക് നവീകരണത്തിന് 81 കോടി, പ്രവൃത്തി ആരംഭിച്ചു.
- കാൻസർ സെൻററിന് 14 നിലകളിലുള്ള ആധുനിക കെട്ടിട സമുച്ചയത്തിന് 562 കോടി രൂപ അടങ്കലുള്ള പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചു.
- തലശ്ശേരി കോടതി കോംപ്ലക്സിന് 55 കോടി രൂപ അടങ്കലിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിെൻറ പ്രവൃത്തി തുടങ്ങി.
- 85.86 കോടി രൂപയുടെ തലശ്ശേരി -കൂത്തുപറമ്പ് കുടിവെള്ള പദ്ധതി തുടങ്ങി.
- ചമ്പാട് -കോപ്പാലം -തലശ്ശേരി റോഡിന് 69.79 കോടി രൂപക്കുള്ള ഭരണാനുമതി കിട്ടി.
- കൊടുവള്ളി റെയിൽവേ മേൽപാലം (26.42കോടി) പ്രവൃത്തി തുടങ്ങി.
- പുളിഞ്ഞോളിക്കടവ് പാലം (15 കോടി), കുണ്ടുചിറ പാലം (10 കോടി) ഭരണാനുമതി.
- അമ്മയും കുഞ്ഞും ആശുപത്രിക്ക് 53.66 കോടി നൽകി. നിർമാണ പ്രവൃത്തി തുടങ്ങി.
- പൊതുവിദ്യാഭ്യാസ മേഖലയിൽ വിസ്മയകരമായ മുന്നേറ്റം ഉണ്ടാക്കി.
എം.പി. അരവിന്ദാക്ഷൻ (തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്)
- കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭയായ തലശ്ശേരിയെ കോർപറേഷനാക്കാൻ ഒരു ശ്രമവും ഉണ്ടായില്ല.
- നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാറ്റ്പാക് പ്രഖ്യാപിച്ച മൂന്ന് റോഡ് പദ്ധതിയും എങ്ങുമെത്തിയില്ല.
- ടൂറിസം രംഗത്ത് കാര്യമായൊന്നും ചെയ്യാനായില്ല. കോടതി മുതൽ കടൽപാലം വരെയുള്ള പദ്ധതി യാഥാർഥ്യമായില്ല.
- 30 ഏക്കർ സ്ഥലത്ത് അന്താരാഷ്ട്ര സ്റ്റേഡിയം പണിയുമെന്ന പ്രഖ്യാപനം നടപ്പായില്ല.
- മലബാർ കാൻസർ സെൻററിനെ പി.ജി ഇസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയാക്കുമെന്ന പ്രഖ്യാപനവും അഞ്ചു വർഷമായിട്ടും പൂർത്തിയായില്ല.
- കേന്ദ്രീയ വിദ്യാലയത്തിെൻറ സ്ഥലമെടുപ്പും പൂർത്തിയാക്കാനായില്ല.
- തലശ്ശേരി -മൈസൂരു റെയിൽ പദ്ധതിയിൽ പുരോഗതിയുണ്ടാക്കാനായില്ല.
- ക്രൂസ് തുറമുഖ പ്രഖ്യാപനം നടപ്പായില്ല.
- 42 കോടിയുടെ കുടിവെള്ള പദ്ധതി പൂർത്തിയായില്ല
- തറക്കല്ലിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കുണ്ടുചിറപാലം പണി തുടങ്ങിയില്ല.
- അമ്മയും കുഞ്ഞും ആശുപത്രിക്ക് സ്ഥലമേറ്റെടുക്കാൻ പോലും വർഷങ്ങൾ വേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.