പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം കോടതി നിർദേശ പ്രകാരം തടഞ്ഞു

പെരുമ്പടപ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം പെരുമ്പടപ്പ് ബ്ലോക്കിന് കീഴിലെ ശൈശവ വിവാഹ നിരോധന ഓഫിസറുടെ നേതൃത്വത്തിൽ തടഞ്ഞു. പെൺകുട്ടിയുടെ വിവാഹ നിശ്ചയം തിങ്കളാഴ്ച നടത്തുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തി രക്ഷിതാക്കളുമായി ചർച്ച നടത്തിയത്.

വിവാഹവുമായി മുന്നോട്ടു പോകുമെന്ന നിലപാടിൽ രക്ഷിതാക്കൾ ഉറച്ചു നിന്നതോടെ ശൈശവ വിവാഹ നിരോധന ഓഫിസർ ആശാ റാണി പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്ന് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരം പൊലീസ് എത്തി വിവാഹ നടപടികൾ നിർത്തിവെപ്പിച്ചു.

Tags:    
News Summary - Marriage of a minor girl stopped as per court order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.