അങ്ങാടിപ്പുറം: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ 8.5 കോടിയുടെ നവീകരണം തുടങ്ങി. നിലവിലെ രണ്ട് ഗുഡ്സ് പ്ലാറ്റ് ഫോമുകൾക്ക് പുറമെ മൂന്നാമത് ഒന്നു കൂടി നിർമിക്കും. എഫ്.സി.എ ഗോഡൗണിനോടനുബന്ധിച്ച് ചരക്കിറക്കുന്ന ലൈനിനോട് അനുബന്ധിച്ചാണ് പുതിയത് നിർമിക്കുക. എഫ്.സി.ഐയിലേക്ക് ചരക്കിറക്കാൻ ഇത് കൂടുതൽ സൗകര്യമാവും.
ഒന്നാം പ്ലാറ്റ് ഫോമുമായി ഇതിനെ ബന്ധിപ്പിച്ച് മേൽപ്പാലവും നിർമിക്കും. നിലവിൽ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിക്കുന്ന മേൽപ്പാലത്തിന് പുറമെയാണ് പുതിയ മേൽപ്പാലം. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് വീതി കൂട്ടി രണ്ടുവരി പാതയാക്കും. ഇതിന് വഴിയോരത്തെ മരങ്ങൾ മുറിച്ചു തുടങ്ങി. നിലവിൽ എഫ്.സി.ഐയിലേക്ക് ചരക്ക് വാഹനങ്ങൾ എത്തുന്ന റോഡ് വഴിയാണ് റെയിൽവേ സ്റ്റേഷനിലേക്കും വലിയൊരു വിഭാഗം യാത്രക്കാരെത്തുന്നത്.
ഇതും വീതി കൂട്ടി രണ്ടുവരിയാക്കാനാണ് തീരുമാനം. ഈ റോഡു വരുന്നതോടെ മൂന്നാം പ്ലാറ്റ് ഫോമിൽ നിന്ന് ഒന്നും രണ്ടും പ്ലാറ്റ് ഫോമിലേക്ക് എത്താനാവും. അതേസമയം, നിലവിലെ പ്ലാറ്റ് ഫോമുകൾക്ക് വേണ്ടത്ര നീളമോ മുഴുവൻ ഭാഗത്തും മേൽക്കൂരയോ ഇല്ലാത്ത പരിമിതിയുണ്ട്. ഇതിനും പരിഹാരം കാണും. യാത്രക്കാർക്കുള്ള കാത്തിരിപ്പു കേന്ദ്രം, വിശ്രമ കേന്ദ്രം എന്നിവയും വിപുലീകരിക്കും. 8.5 കോടിയുടെ പദ്ധതികൾ എട്ടുമാസം കൊണ്ട് പൂർത്തിയാക്കും. നിലമ്പൂർ-ഷൊർണൂർ പാതയുടെ വൈദ്യുതീകരണം മാസങ്ങളായി നടന്നു വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.