അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരത്തിനെത്തിച്ച ആന ഇടഞ്ഞത് ഏറെനേരം പരിഭ്രാന്തി പരത്തി. അക്രമത്തിൽ രണ്ട് പാപ്പാന്മാർക്ക് പരിക്കേറ്റു. കോങ്ങാട് അയ്യപ്പൻകാവിൽ രാധാകൃഷ്ണൻ (44) തൃശൂർ പോർക്കലങ്ങാട് മണികണ്ഠൻ (43) എന്നിവർക്കാണ് പരിക്കേറ്റത്.

നിസ്സാര പരിക്കേറ്റ ഇവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഗുരുവായൂർ ദാമോദർദാസ് എന്ന ആനയാണ് ശനിയാഴ്ച രാവിലെ ഏഴോടെ കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞത്. ക്ഷേത്രത്തിലെ ശ്രീശൈലം ഹാളിന് മുമ്പിലെ ഷെഡ് ആന തകർത്തു.

ഗുരുവായൂർ ദേവസ്വം അധികൃതരും പാപ്പാന്മാരുമെത്തി രണ്ട് മണിക്കൂറോളം പരിശ്രമിച്ചശേഷമാണ് തളച്ചത്. ഏഴാം പൂരമായ ശനിയാഴ്ച രാവിലെ 9.30ന് 13ാമത്തെ ആറാട്ടിനുമുമ്പായിരുന്നു സംഭവം. അൽപം വൈകിയെങ്കിലും ഉത്സവചടങ്ങുകൾ മുടക്കമില്ലാതെ നടന്നു. 

Tags:    
News Summary - Elephant attack in angadipuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.