‘മാധ്യമം’ വാർത്ത ഫലംകണ്ടു;പന്നിക്കോട്ടൂർ ആയുർവേദ ആശുപത്രിക്ക് സ്ഥിരം ഡോക്ടറായി

നരിക്കുനി: ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിയിൽ പുതിയ മെഡിക്കൽ ഓഫിസർ തസ്തികകൂടി അനുവദിച്ച് സർക്കാർ ഉത്തരവായി. സ്ഥാനക്കയറ്റംമൂലം ഒഴിവുവന്ന സീനിയർ മെഡിക്കൽ ഓഫിസർ തസ്തികയിലും പുതുതായി അനുവദിച്ച മെഡിക്കൽ ഓഫിസർ തസ്തികയിലും ഉടൻ നിയമനം നടത്തുന്നതിനും എൻ.എ.എം പദ്ധതിയുടെ ഭാഗമായി അനുവദിച്ചിരുന്ന ഡോക്ടറുടെ ഒഴിവ് നികത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടതായി ഡോ. എം.കെ. മുനീർ എം.എൽ.എ അറിയിച്ചു.

ആശുപത്രിയിൽ സ്ഥിരം ഡോക്ടർമാരില്ലാത്തതും ഡോക്ടർമാരുടെ ഒഴിവിനെക്കുറിച്ചും അതുമൂലം രോഗികൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചും ശനിയാഴ്ച ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.

Tags:    
News Summary - Pannikottur Ayurveda Hospital becomes permanent doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.