സുധീഷ്

യുവതിയെ ആക്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ

പാരിപ്പള്ളി: ഭാര്യക്ക് പരപുരുഷന്മാരുമായി ബന്ധമുണ്ടെന്നാരോപിച്ച് ആക്രമിച്ച് പരിക്കേൽപിച്ച യുവാവ് പിടിയിലായി. ചിറക്കര താഴം കൃഷ്ണ വിലാസത്തിൽ എസ്. സുധീഷാണ് (38) പാരിപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. 14 വർഷമായി ഭാര്യയുമായി ഒരുമിച്ച് താമസിച്ച് വന്ന ഇയാൾ പലപ്പോഴും ഭാര്യയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നു.

കഴിഞ്ഞദിവസവും ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് മർദിക്കുകയായിരുന്നു. കൈകൊണ്ടുള്ള മർദനത്തിൽ പരിക്കുപറ്റി തറയിൽ വീണ യുവതിയെ ഇയാൾ മരത്തടി കൊണ്ട് കൈയിലും കാലിലും അടിച്ചു. മർദനത്തിൽ ഇടത് കൈയുടെയും വലത് കാലിന്‍റെയും എല്ല് പൊട്ടി.

പാരിപ്പള്ളി എസ്.എച്ച്.ഒയുടെ ചാർജുള്ള എസ്.ഐ സജിത്ത് സജീവിന്‍റെ നേതൃത്വത്തിൽ എ.എസ്.ഐ അഖിലേഷ്, എസ്.സി.പി.ഒമാരായ നൗഷാദ്, മനോജ്നാഥ്, സി.പി.ഒമാരായ മനോജ്, നവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Husband arrested in case of assaulting woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.