യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍

പാരിപ്പള്ളി: ഉത്സവാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്നുള്ള വൈരാഗ്യത്തില്‍ യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പാരിപ്പള്ളി എഴിപ്പുറം പലവിള പുത്തന്‍വീട്ടില്‍ ഷിബു (43) ആണ് പാരിപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. ഇതോടെ ഈ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. എഴിപ്പുറം പുതുവല്‍വിള പുത്തന്‍വീട്ടില്‍ ഗിരീഷിനാണ് കുത്തേറ്റത്.

ഏപ്രില്‍ ഏഴിന് ഉത്സവാഘോഷത്തിനിടയില്‍ ഗിരീഷിന്‍റെ സഹോദരിയുടെ മക്കളും കേസിലെ മറ്റ് പ്രതികളും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതില്‍ ഗിരീഷ് ഇടപെട്ടതിലുള്ള വിരോധത്തില്‍ കേസില്‍ പിടിയിലായ ഷിബുവിന്‍റെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി എത്തി ഗിരീഷിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

സംഭവശേഷം രക്ഷപ്പെട്ട ഷിബു ഒഴികെയുള്ള പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഷിബുവിന്‍റെ ഒളിത്താവളത്തെപ്പറ്റി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുരേഷ്കുമാര്‍, ജി.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ സജു, സി.പി.ഒ സലാഹുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Accused arrested in case of stabbing youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.