ബദിയടുക്ക: ബദിയടുക്ക സി.എച്ച്.സിയിൽ കിടത്തി ചികിത്സക്ക് വഴിയൊരുങ്ങുന്നു. സി.പി.എം നേതാക്കളും പഞ്ചായത്ത് ജനപ്രതിനിധിയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് ഇതുസംബന്ധിച്ച് കാസർകോട് െഗസ്റ്റ് ഹൗസിൽവെച്ച് നിവേദനം നൽകി. കെട്ടിട സൗകര്യവും ഉപകരണങ്ങളും ആവശ്യത്തിന് ഡോക്ടർമാർ ഉൾപ്പെടെ ഉണ്ടായിട്ടും കിടത്തി ചികിത്സ ഇല്ലാത്തത് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സി.പി.എം ബദിയടുക്ക ലോക്കൽ സെക്രട്ടറി കൃഷ്ണ ബദിയടുക്ക നൽകിയ കത്തിനൊപ്പം ബദിയടുക്ക പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ റഷീദ ഹമീദ് കെടിഞ്ചി നൽകിയ നിവേദനത്തിൽ മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടായി. ഡി.എം.ഒ, ബദിയടുക്ക ആരോഗ്യ കേന്ദ്രത്തിലെ പി.ആർ.ഒ എന്നിവരോട് മന്ത്രി വിവരം തിരക്കി. 24 മണിക്കൂറും കിടത്തി ചികിത്സക്ക് നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. നിവേദക സംഘത്തിൽ പാർട്ടി പ്രവർത്തകരായ സുബൈർ ബാപ്പാലിപ്പൊനം, പി.എം.എസ്. ഹാരിസ്, ഹമീദ് കെടിഞ്ചി, റഫീഖ് മൂക്കംപാറ എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.