മഞ്ചേശ്വരം: തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് മഞ്ചേശ്വരം യൂത്ത് ലീഗിൽ പൊട്ടിത്തെറി. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് യൂത്ത് ലീഗ് നേതാവ് തൽസ്ഥാനം രാജിവെച്ചു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറും മഞ്ചേശ്വരം സ്വദേശിയുമായ നാസർ ഇടിയയാണ് സ്ഥാനം രാജിവെച്ചത്. മഞ്ചേശ്വരം പഞ്ചായത്തിലെ ലീഗ് ശക്തികേന്ദ്രമായ അരിമല വാർഡിൽ സി.പി.എം വൻ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടിയിരുന്നു. ഇതിനെ തുടർന്നുണ്ടായ അഭിപ്രായ വ്യത്യാസമാണ് രാജിയിലേക്ക് നയിച്ചത്. ഇത്തവണത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം പഞ്ചായത്തിൽ മുസ്ലിം ലീഗിന് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്റഫിൻെറ വീട് ഉൾപ്പെടുന്ന വാർഡ്, പഞ്ചായത്ത് ബോർഡ് പ്രസിഡൻറ് അസീസ് ഹാജിയുടെ വാർഡ്, കഴിഞ്ഞ തവണ ലീഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 20ാം വാർഡ് എന്നിവയടക്കം നഷ്ടപ്പെട്ടു. പരാജയത്തിന് കാരണം നേതാക്കളുടെ ഗ്രൂപ്പിസവും പിടിപ്പുകേടുമാണെന്ന് ആരോപിച്ച് അണികൾ രംഗത്തെത്തിയിട്ടുണ്ട്. നാസർ ഇടിയക്ക് പുറമെ മുതിർന്ന രണ്ട് ഭാരവാഹികൾകൂടി രാജിവെച്ചേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.