പരാതിക്കാരനെ പിടികൂടി; പൊലീസിന് കള്ളക്കളിയെന്ന് ആരോപണം

കുമ്പള: പരാതിക്കാരനെ പൊലീസ് പിടികൂടിയതിൽ ദുരൂഹതയുണ്ടെന്നും വെടിവെപ്പു കേസിൽ പൊലീസിൻെറ കള്ളക്കളിയെന്നും ആരോപിച്ച് മാതാവും ഭാര്യയും രംഗത്ത്. കഴിഞ്ഞ മാസം 31ന് ബന്തിയോട് അടുക്കയിലുണ്ടായ സംഭവത്തിലാണ് പരാതിക്കാരനായ ബാച്ചു എന്നുവിളിക്കുന്ന ബാതിഷയെ പൊലീസ് പിടിച്ചുകൊണ്ടുപോയത്. ഇത് നീതീകരിക്കാനാവില്ലെന്ന് ഭാര്യയും മാതാവും വർത്തസമ്മേളനത്തിൽ പറഞ്ഞു. വ്യാഴാഴ്ചയാണ് കുമ്പള പൊലീസ് എസ്.ഐയും സംഘവും വീടു വളഞ്ഞ് ബാതിഷയെ പിടിച്ചത്. എന്നാൽ, തൻെറ മകൻ ഒരു പ്രശ്നത്തിനും പോയിട്ടില്ലെന്നും തികച്ചും നിരപരാധിയാണെന്നും മാതാവ് ബീഫാത്തിമ പറഞ്ഞു. സംഭവ ദിവസം ഭർത്താവ് വീട്ടിൽതന്നെയായിരുന്നുവെന്നും മനഃപൂർവം കള്ളക്കേസിൽ കുടുക്കാനാണ് ശ്രമം നടത്തുന്നതെന്നും ഭാര്യ കദീജ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.