കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയ അയൽവാസി ക്വാറൻറീനിൽ രാജപുരം: പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിച്ച ഒന്നരവയസ്സുകാരിക്ക് കോവിഡ്. പാണത്തൂര്‍ വട്ടക്കയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന, ബിഹാറില്‍ നിന്നുവന്ന അധ്യാപക ദമ്പതികളുടെ മകളെ മൂന്നു ദിവസം മുമ്പാണ് വീട്ടിനകത്തുെവച്ച് പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിച്ചത്. ഇവർ ജൂലൈ 16 മുതൽ ക്വാറൻറീനില്‍ കഴിയുകയായിരുന്നു. പാമ്പുകടിയേറ്റ കുട്ടിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നിലവിളിച്ചെങ്കിലും ക്വാറൻറീനിൽ കഴിയുന്നവരായതുകൊണ്ട് സഹായത്തിന് ആരും എത്തിയില്ല. ഒടുവില്‍ അയല്‍വാസിയായ ജിനില്‍ മാത്യുവാണ് കുട്ടിയെ ആംബുലന്‍സില്‍ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. പാമ്പുകടിയേറ്റതിനുള്ള ചികിത്സക്കൊപ്പം കുട്ടിയെ കോവിഡ് പരിശോധനക്കും വിധേയമാക്കി. പരിശോധനഫലം വെള്ളിയാഴ്ച പുറത്തുവന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ജിനില്‍ മാത്യുവും ക്വാറൻറീനില്‍ പോയി. വീട്ടിലെ ജനല്‍ കര്‍ട്ടനിലൂടെ ഇഴഞ്ഞെത്തിയ അണലിയാണ് കുഞ്ഞിനെ കടിച്ചതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.