പച്ചക്കറി വില കുതിക്കുന്നു

കാഞ്ഞങ്ങാട്: കോവിഡ് പശ്ചാത്തലത്തിൽ വിപണിയിലേക്ക് പച്ചക്കറികൾ എത്തുന്നത് കുറയുന്നു. ഇതോടെ സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുകയാണ്. മംഗളൂരുവിൽനിന്ന് ജില്ലയിലേക്കുള്ള പച്ചക്കറി വരവ് പൂർണമായും നിലച്ചു. കർണാടകയിലെ ഹാസൻ, കെ.ആർ പേട്ട, ചിക്കമഗളൂരു എന്നിവിടങ്ങളിലെ തോട്ടങ്ങളിൽനിന്നാണ് നിലവിൽ കാഞ്ഞങ്ങാട്, കാസർകോട് പച്ചക്കറി മാർക്കറ്റുകളിലേക്ക് പച്ചക്കറികളെത്തുന്നത്. വ്യാപാരസ്ഥാപനങ്ങളിലൂടെ വൈറസ് വ്യാപനം ഉണ്ടാകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പച്ചക്കറി മാർക്കറ്റുകൾ തൽക്കാലം അടച്ചിടാൻ ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ചെറുവാഹനങ്ങളിൽ പച്ചക്കറികൾ കിറ്റുകളാക്കി നേരിട്ട് വീടുകളിലെത്തിക്കുന്നതിനുള്ള ക്രമീകരണമാണ് കച്ചവടക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച 32 രൂപയായിരുന്ന തക്കാളിക്ക് തിങ്കളാഴ്ച 48 രൂപയാണ് റീട്ടെയിൽ വില. പയറിന് 40, വെള്ളരിക്ക 16, വെണ്ട, ബീൻസ് തുടങ്ങിയ ഇനങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. ഉള്ളിക്ക് വില വർധന ബാധിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT