പന്ന്യന്നൂരിൽ മറിഞ്ഞ സി.എൻ.ജി ഓട്ടോയിൽനിന്ന് ഗ്യാസ് ലീക്കായതിനെ തുടർന്ന്

പാനൂർ അഗ്നിരക്ഷാസേന വെള്ളമൊഴിച്ച് വൃത്തിയാക്കുന്നു

പന്ന്യന്നൂരിൽ സി.എൻ.ജി ഓട്ടോ ടിപ്പറിലും കാറിലുമിടിച്ച് മറിഞ്ഞു;ഗ്യാസ് ലീക്കായത് പരിഭ്രാന്തി പരത്തി

പാനൂർ: പന്ന്യന്നൂരിൽ നിയന്ത്രണംവിട്ട സി.എൻ.ജി ഓട്ടോ ടിപ്പറിലും കാറിലുമിടിച്ച് മറിഞ്ഞു. ഓട്ടോ യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു.പന്ന്യന്നൂർ മൈത്രി മരമില്ലിനു സമീപമാണ് അപകടം.

തലശ്ശേരിയിൽനിന്ന് പൂക്കോത്തേക്ക് വരുകയായിരുന്ന കെ.എൽ 58 എ.എച്ച് 3221 സി.എൻ.ജി ഓട്ടോ ടിപ്പറിലിടിച്ച് തലകീഴായി മറിഞ്ഞ് കാറിലുമിടിക്കുകയായിരുന്നു.

തലശ്ശേരി ഭാഗത്തേക്ക് വന്ന കെ.എൽ10 ബിബി 3634 ടിപ്പറിലും കെ.എൽ 58 എൻ 4909 കാറിലുമാണ് ഓട്ടോയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സി.എൻ.ജി ഓട്ടോയിൽനിന്ന് ഗ്യാസ് ലീക്കായത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂർ ഫയർഫോഴ്സ് അപകട സാധ്യതയൊഴിവാക്കി. വെള്ളം ചീറ്റി റോഡ് വൃത്തിയാക്കുകയും ചെയ്തു. അപകടത്തിൽ ഓട്ടോ യാത്രക്കാരായ പന്ന്യന്നൂർ മേപ്പനാട്ടെ തിലകൻ, ഭാര്യ ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. തലശ്ശേരിയിൽനിന്ന് ഓട്ടോയിൽ വീട്ടിലേക്ക് വരികയായിരുന്നു ഇവർ.

Tags:    
News Summary - Accident in Panur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.