ഗർഭിണിയെ ഭർത്താവ് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു

അഞ്ചരക്കണ്ടി (കണ്ണൂർ): ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. പനയത്താംപറമ്പ് തറമ്മൽ സ്വദേശിനി പ്രിമ്യ (32) ക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ പ്രിമ്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഭർത്താവ് നീർവേലി സ്വദേശിഷൈജേഷിനെതിരെ (40) ചക്കരക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

വ്യാഴാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. തറമ്മൽ പാർശിവം ഹൗസിൽ മാതാപിതാക്കളുടെയും മകെൻറയും കൂടെ താമസിക്കുകയായിരുന്ന പ്രിമ്യയെ മദ്യലഹരിയിൽ വീട്ടിലെത്തിയ ഷൈജേഷ് കത്തി കൊണ്ട് കുത്തുകയായിരുന്നു. പ്രിമ്യയും മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടുകാരുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തെ കടക്കാരനാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

നാല് ദിവസം മുമ്പാണ് ബംഗളൂരുവിലെ ജോലി സ്ഥലത്ത് നിന്നും ഷൈജേഷ് നാട്ടിലെത്തിയത്. ഒരു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. പ്രമ്യയുടെ രണ്ടാം വിവാഹത്തിലെ ഭർത്താവാണ് ഷൈജേഷ്. ഏഴ് മാസം ഗർഭിണിയായ പ്രിമ്യയുടെ ചികിത്സ ആവശ്യവുമായി ബന്ധപ്പെട്ടാണ് ഷൈജേഷ് നാട്ടിലെത്തിയത്.

കഴുത്തിൽ ആഴത്തിലാണ് പരിക്ക്. കുത്തി പരിക്കേൽപ്പിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ കഴിയുന്ന പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. 

Tags:    
News Summary - pregnant woman stabbed in the neck by husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.