ശ്രീകണ്ഠപുരം: വാഹനാപകടത്തിൽ മരിച്ച പഞ്ചായത്ത് ഉദ്യോഗസ്ഥന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പയ്യാവൂർ പഞ്ചായത്ത് ഓഫിസ് യു.ഡി ക്ലർക്ക് ഇരിക്കൂർ പെരുവളത്തുപറമ്പ് കുളിഞ്ഞയിലെ പി. വിനയനാണ് (37) സഹപ്രവർത്തകരും മലയോര ജനതയും കണ്ണീരോടെ അന്ത്യയാത്രയേകിയത്. ബുധനാഴ്ച രാവിലെ ഉദയഗിരി പഞ്ചായത്തിലേക്ക് സംഘടനാ പ്രവർത്തനത്തിന് പോകുമ്പോൾ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് വിനയൻ അപകടത്തിൽപെട്ട് മരിച്ചത്. ഓഫിസിലും പുറത്തും ഏറെ ജനപ്രിയനായിരുന്നു വിനയൻ. അപകടവിവരമറിഞ്ഞ് കണ്ണൂർ ഡി.ഡി.പി ഓഫിസിലും പയ്യാവൂർ പഞ്ചായത്ത് ഓഫിസിലും കുളിഞ്ഞ വായനശാലയിലും വീട്ടിലുമെത്തിയ ജനക്കൂട്ടം ജനകീയതക്കുള്ള തെളിവ് കൂടിയായി. കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ തളിപ്പറമ്പ് താലൂക്ക് പ്രസിഡൻറായ വിനയൻ മികച്ച സംഘാടകൻ കൂടിയാണ്. സജീവ് ജോസഫ് എം.എൽ.എ, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ് സാജു സേവ്യർ, പഞ്ചായത്തംഗം ടി.പി. അഷ്റഫ്, ജില്ല പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ, പയ്യാവൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് ഡെയ്സി ചിറ്റുപറമ്പിൽ, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.സി. നസിയത്ത്, ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് വി.പി. മോഹനൻ, ഇരിക്കൂർ ബ്ലോക്ക് പ്രസിഡൻറ് റോബർട്ട് ജോർജ് തുടങ്ങി നിരവധി പേരാണ് വിവിധയിടങ്ങളിൽ അന്ത്യോപചാരമർപ്പിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.