കണ്ണൂർ: തിരുവനന്തപുരം ആർ.സി.സിയിൽ തുടർപരിശോധന നിർദേശിച്ച കാൻസർ രോഗികൾ, രോഗവിമുക്തർ, പെൻഷൻ പുതുക്കേണ്ടവർ തുടങ്ങിയവർക്കായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിൽ തിരുവനന്തപുരം ആർ.സി.സിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ടെലി മെഡിസിൻ സംവിധാനം ഒരുക്കുന്നു. ൈത്രമാസ ഫോളോഅപ് ക്ലിനിക്കിനു പകരമായിട്ടാണ് ടെലി മെഡിസിൻ പദ്ധതി. ആർ.സി.സിയിലെ പ്രഫ. ഡോ. രാംദാസ്, അഡീഷനൽ പ്രഫ. ഡോ. അരുൺ ശങ്കർ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകും. ഇത് കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ളവർക്ക് വലിയ ആശ്വാസമാകും. ഓങ്കോനെറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി കണ്ണൂർ എം.സി.സി.എസിൽ ടെലി-മെഡിസിൻ സംവിധാനവും സഞ്ജീവനി മൊബൈൽ ടെലി - ഓങ്കോനെറ്റ് യൂനിറ്റും വിപുലീകരിച്ചിരിക്കുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ്, ഐ.ടി വകുപ്പ്, സി-ഡാക്ക് തിരുവനന്തപുരം, ആർ.സി.സി തിരുവനന്തപുരം, മലബാർ കാൻസർ കെയർ സൊസൈറ്റി എന്നിവയുടെ സംയുക്ത സംരംഭമാണ് ഓങ്കോനെറ്റ് ഇന്ത്യ പദ്ധതി. ആർ.സി.സിയിലെ ഡോക്ടർമാരുടെ കൺസൽട്ടേഷനു പുറമെ പെൻഷൻ പുതുക്കൽ, സ്കാൻ, മാമോഗ്രാം, പാത്തോളജി റിപ്പോർട്ടുകൾ പരിശോധിച്ചുള്ള വിദഗ്ധാഭിപ്രായവും ലഭ്യമാക്കാനാവും. മേൽ ജില്ലകളിൽ നിന്നുള്ളവർക്ക് ഈ മാസം ഏഴിന് തുടങ്ങും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 15 പേർ വീതം ഉച്ചക്ക് 2.30 മുതൽ 4.30 വരെയാണ് കൺസൽട്ടേഷൻ. പ്രസ്തുത ജില്ലകളിൽ നിന്നുള്ളവർക്ക് ടെലി-കൺസൽട്ടേഷൻ സേവനം ഉപയോഗപ്പെടുത്തി അന്നുതന്നെ വീടികളിലേക്ക് മടങ്ങാം. പരിശോധന നടത്താനായി എം.സി.സി.എസ് മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻെറ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. ആർ.സി.സിയിലെ വിദഗ്ധ ഡോക്ടർമാരുടെ പരിശോധന ആവശ്യമുള്ളവർ ഡിസംബർ അഞ്ചിന് നാലിന് മുമ്പ് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി, സൗത്ത് ബസാർ, കണ്ണൂർ -രണ്ട് എന്ന വിലാസത്തിലോ 9446525309, 04972 705309, 703309 എന്ന നമ്പറിലോ പേര് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.