അസഭ്യവർഷവും അപവാദ പ്രചാരണവും; പരാതി നൽകി

ഇരിട്ടി: ഇന്ധനം നിറച്ച പണം ചോദിച്ചതിന് പെട്രോൾ പമ്പിലെ മാനേജർക്കെതിരെയും ജീവനക്കാരിക്കെതിരെയും അസഭ്യവർഷം നടത്തുകയും പമ്പിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തുകയും ചെയ്തതിന് ലോറി ഡ്രൈവർക്കെതിരെ പമ്പ് മാനേജർ പരാതി നൽകി. ലോറി ഡ്രൈവർ റെജി പരിമലക്കെതിരെയാണ് പടിയൂർ നിടിയോടിയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം റീട്ടെയിൽ ഫില്ലിങ് സ്റ്റേഷനിലെ മാനേജർ ജിതിൻരാജ് ഇരിക്കൂർ പൊലീസിൽ പരാതി നൽകിയത്. ചൊവ്വാഴ്ച ഉച്ചയോടെ പമ്പിൽ ഇന്ധനം നിറക്കാനെത്തിയ ഡ്രൈവറോട് മുമ്പ് തരാനുള്ള 8000 രൂപ കുടിശ്ശിക തന്നാൽ മാത്രമേ ഇന്ധനം നൽകുകയുള്ളൂ എന്നുപറഞ്ഞ ജീവനക്കാരിയോട് അസഭ്യം പറഞ്ഞതായാണ് പരാതി. വാട്സ്ആപ് ഗ്രൂപ്പിലൂടെ പമ്പിനെതിരെ അപവാദ പ്രചാരണങ്ങൾ അഴിച്ചുവിടുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.