കണ്ണൂർ: ജീവകാരുണ്യ-ആതുരസേവന രംഗത്തെ പുതിയ ചുവടുവെപ്പാകുകയാണ് കണ്ണൂർ സിറ്റി കുറുവക്കടുത്ത് അവേരയിൽ നിർമാണം പൂർത്തിയായ സ്‌നേഹവീട്. അനാഥരും അഗതികളും തെരുവിൻെറ മക്കളും മാനസികവൈകല്യമുള്ളവരുമായ അനേകായിരം ജീവിതങ്ങൾക്ക് കാരുണ്യത്തിൻെറ സാന്ത്വനമേകാൻ ഒട്ടനവധി സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഖിദ്മ തണൽ സ്നേഹവീടിന് കീഴിൽ ഞായറാഴ്ച തുടക്കംകുറിച്ചു. കണ്ണൂർ കോർപറേഷൻ മേയർ സി. സീനത്ത് ഉദ്ഘാടനം നിർവഹിച്ചു. സ്‌നേഹവീട് പ്രസിഡൻറ് ഡോ. കെ.പി. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സിറ്റി സി.ഐ സതീഷ്, കോർപറേഷൻ ഡിവിഷൻ കൗൺസിലർ എൻ. ബാലകൃഷ്ണൻ മാസ്റ്റർ, ഡോ. സി.പി. സലീം, എം.ആർ. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി.പി. ആഷിക് സ്വാഗതം പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കെട്ടിട സമുച്ചയത്തിൽ അഗതിമന്ദിരം, ഡയാലിസിസ് സൻെറർ, പോളി ക്ലിനിക്, വിഭിന്നശേഷിക്കാർക്കായുള്ള സ്കൂൾ, പെയ്ൻ ആൻഡ് പാലിയേറ്റിവ് സൻെറർ, ഫിസിയോതെറപ്പി സൻെറർ, സ്പീച്ച് െതറപ്പി സൻെറർ, ഷുഗർ ഫ്രീ ക്ലിനിക്, സൈക്യാട്രി ക്ലിനിക്, മൊബൈൽ മെഡിക്കൽ ക്ലിനിക്, ആംബുലൻസ് സർവിസ്, മരണാനന്തര പരിചരണകേന്ദ്രം തുടങ്ങി സമൂഹത്തിലെ പാവങ്ങൾക്കും അശരണർക്കും ആലംബഹീനർക്കും പ്രയോജനപ്പെടുന്ന സേവനങ്ങളാണ് ഒരു കുടക്കീഴിൽ ഖിദ്മ തണൽ സ്നേഹവീടിൻെറ അകത്തളങ്ങളിൽ ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.