പൊതുജന സേവനമാകണം പൊലീസിൻെറ ലക്ഷ്യം –മുഖ്യമന്ത്രിപടങ്ങൾ –സന്ദീപ്മാങ്ങാട്ടുപറമ്പിൽ പൊലീസ് പാസിങ് ഔട്ട് പരേഡ് നടന്നുകണ്ണൂർ: ജനങ്ങളോടൊപ്പം നിന്നുകൊണ്ടു പ്രവര്‍ത്തിക്കേണ്ടവരാണ് പൊലീസ് സേനയെന്നും ജനസേവനമായിരിക്കണം അവരുടെ മുഖ്യലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാതെ തന്നെ ഈ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ ഗ്രൗണ്ടില്‍ നടന്ന പൊലീസ് പാസിങ് ഔട്ട് പരേഡില്‍ ഓണ്‍ലൈനായി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാങ്ങാട്ടുപറമ്പില്‍ നടന്ന പരേഡില്‍ എം.എസ്.പിയിലെ 203ഉം കെ.എ.പി രണ്ടാം ബറ്റാലിയനിലെ 39ഉം പൊലീസുകാര്‍ പങ്കെടുത്തു. 10 ബിരുദാനന്തര ബിരുദധാരികളും 21 ബി.ടെക്കുകാരും ഒരു എം.ബി.എക്കാരനും 24 ഡിപ്ലോമക്കാരും ഉള്‍പ്പെട്ടതാണ് കെ.എ.പി നാലാം ബറ്റാലിയനില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 29ാമത് ബാച്ച്. കമാൻഡര്‍ ധനേഷ് കുമാര്‍, സെക്കൻഡ് ഇന്‍ കമാൻഡര്‍ പി.എസ്. അജില്‍ എന്നിവര്‍ പരേഡിന് നേതൃത്വം നല്‍കി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു. എം.എസ്.പിയിലെ എ. മുരുകന്‍ (ബെസ്റ്റ് ഷൂട്ടര്‍), വിഷ്ണു (ബെസ്റ്റ് ഇന്‍ഡോര്‍), ജയകൃഷ്ണന്‍ (ബെസ്റ്റ് ഔട്ട് ഡോര്‍), കെ.എ.പിയിലെ ധനേഷ് കുമാര്‍ (ബെസ്റ്റ് ഓള്‍ റൗണ്ടര്‍) എന്നിവര്‍ക്കുള്ള ട്രോഫികള്‍ കമാൻഡൻറ് ജോണി അഗസ്റ്റിന് സമ്മാനിച്ചു. അസി. കമാൻഡൻറുമാരായ കെ.സി. കുര്യാച്ചന്‍, സി.എം. സുധീര്‍ കുമാര്‍, എ. ശ്രീനിവാസന്‍, എം. ഹരി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.