കലക്ടറേറ്റ് മാർച്ചിൽ സംഘർഷം

സമരക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു കണ്ണൂർ: മന്ത്രി കെ.ടി. ജലീലിൻെറ രാജി ആവശ്യപ്പെട്ട് കെ.എസ്.യു, എം.എസ്.എഫ് ജില്ല കമ്മിറ്റികളുെട നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ചിനു നേരെ പൊലീസ് ലാത്തി വീശി. ഡി.സി.സി ഓഫിസിൽനിന്ന് പ്രകടനമായി എത്തിയ കെ.എസ്.യു പ്രവർത്തകരെ കലക്ടറേറ്റ് കവാടത്തിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകർക്കുനേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉദ്ഘാടനത്തിന് ശേഷം ബാരിക്കേഡ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. ലാത്തിച്ചാർജിൽ കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ്, സെക്രട്ടറിമാരായ അൻസിൽ വാഴപ്പള്ളിൽ, ഹരികൃഷ്ണൻ പാലാട് തുടങ്ങിയവർക്ക് പരിക്കേറ്റു. മാർച്ച് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് പ്രവർത്തകരുടെ മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.