കല്ലാർകുട്ടി ജലാശയത്തിൽ ബോട്ട് സർവിസിന് തുടക്കം

അടിമാലി: കല്ലാർകുട്ടി അണക്കെട്ടിൽ ബോട്ട് സർവിസ് പുനരാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നതാണ്. പെഡൽ ബോട്ട്, കുട്ടവഞ്ചി, കയാക്കിങ് എന്നിവയാണ് സഞ്ചാരികൾക്ക് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്. വൈദ്യുതി ബോർഡ് ഹൈഡൽ ടൂറിസം പദ്ധതിയുടെ സഹകരണത്തോടെ മുതിരപ്പുഴ ടൂറിസം െഡവലപ്മൻെറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ബോട്ട് സർവിസ് ആരംഭിച്ചിരിക്കുന്നത്. ഇടുക്കി, കല്ലാർകുട്ടി, പൊന്മുടി അണക്കെട്ടുകൾ കാണാൻ എത്തുന്നവരിൽ കൂടുതൽ പേരും കല്ലാർകുട്ടി ഡാമിൽ തങ്ങുകയും ബോട്ട് സവാരിയിൽ എർപ്പെടുകയും ചെയ്തിരുന്നു. ഇടുക്കി-നേര്യമംഗലം പാതയിൽ പാബ്ലയിൽ നിന്നാണ് ഈ സഞ്ചാരകേന്ദ്രത്തിൽ എത്താൻ എളുപ്പം. TDL KALLARKUTTY BOAT SERVICE കല്ലാർകുട്ടി ജലാശയത്തിൽ ബോട്ട് സർവിസ് പുനരാരംഭിച്ചപ്പോൾ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ലോഡ്ജ് ഉടമക്ക് 3000 രൂപ പിഴ കാന്തല്ലൂര്‍: കോവില്‍കടവില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ലോഡ്ജ് ഉടമയില്‍നിന്ന് 3000 രൂപ പിഴ ഈടാക്കി. കോവില്‍ക്കടവില്‍ ഗ്രാമപഞ്ചായത്തിൻെറ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്)ക്കടുത്താണ് മറയൂരിലെ കെല്‍വിന്‍ ലോഡ്ജ് ഉടമ ഭക്ഷണമാലിന്യവും നിരോധിത ഡിസ്‌പോസിബിളുകളുമുൾപ്പെടെ തള്ളിയത്. നാട്ടുകാര്‍ വിവരം അറിയിച്ചയുടന്‍ സെക്രട്ടറി കെ.സന്തോഷ് സ്ഥലത്തെത്തി ലോഡ്ജ് ഉടമയെ വിളിച്ചുവരുത്തി, മാലിന്യം നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ലോഡ്ജ് ഉടമ വാഹനമെത്തിച്ച് മാലിന്യം പൂര്‍ണമായും അവിടെനിന്ന് നീക്കം ചെയ്തു. തുടർന്ന് വിവിധ വകുപ്പുകള്‍ പ്രകാരം 3000 രൂപ പിഴയീടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.