അജ്ഞാതൻെറ മൃതദേഹം പുഴുവരിച്ചനിലയിൽ അങ്കമാലി: അങ്കമാലിയിൽ ഹോട്ടലിന് പിന്നിലുള്ള ചാർത്തിൽ അജ്ഞാതൻെറ മൃതദേഹം പുഴുവരിച്ചനിലയിൽ കണ്ടെത്തി. ആലുവ റോഡിൽ ബാങ്ക് ജങ്ഷന് സമീപത്തെ ഹോട്ടലിൻെറ പിൻഭാഗത്ത് ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ട്. പുഴുവരിച്ചതിനാൽ മുഖം തിരിച്ചറിയാൻ കഴിയുന്നില്ല. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഹോട്ടൽ ആറ് മാസത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു. ശനിയാഴ്ച ഉടമ ഹോട്ടൽ തുറന്നപ്പോൾ ദുർഗന്ധമുണ്ടായിരുന്നു. എലിയും മറ്റും ചത്ത് കിടക്കുന്നതായിരിക്കുമെന്നാണ് കരുതിയത്. അറ്റകുറ്റപ്പണിക്ക് ഞായറാഴ്ച എത്തി വീണ്ടും തുറന്നപ്പോൾ ഹോട്ടലിൻെറ പിൻഭാഗത്തുനിന്ന് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് പിൻഭാഗത്തെ ഷട്ടർ തുറന്ന് നോക്കിയപ്പോഴാണ് ചാർത്തിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഉടൻ അങ്കമാലി പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. ശാസ്ത്രീയ കുറ്റാന്വേഷണ സംഘം തിങ്കളാഴ്ച പരിശോധനക്കെത്തും. മോഷണ ശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിൻെറ പിന്നിലെ ചാർത്തിൻെറ ഗ്രില്ല് പൊളിച്ചിട്ടുണ്ട്. ഗ്രില്ല് പൊളിച്ച് അകത്ത് കടക്കുന്നതിനിടെ വലതുഭാഗത്തെ ഭിത്തിയിലുണ്ടായിരുന്ന മോട്ടോറിൻെറ സ്വിച്ചിൽനിന്നും ഷോക്കേറ്റിരിക്കാമെന്നാണ് പൊലീസിൻെറ നിഗമനം. മോട്ടോറിൻെറ സ്വിച്ചിൻെറ കവർ ഇളകിമാറി കിടക്കുകയാണ്. ഇരുട്ടായതിനാൽ സ്വിച്ച് കണ്ടിട്ടുണ്ടാകില്ല. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.