നെട്ടൂർ: മരട് രാജ്യാന്തര പച്ചകറി മാർക്കറ്റിലെ വ്യാപാരികൾക്ക് രണ്ട് മാസത്തെ വാടക ഒഴിവാക്കി നൽകാൻ ജില്ല കലക്ടർ എസ്. സുഹാസ് നിർദേശിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണായതിനാൽ കച്ചവടം കുറഞ്ഞത് വ്യാപാരികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. മരട് കാർഷിക നഗര മൊത്തവ്യാപാര വിപണിയുടെ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏപ്രിൽ, മേയ് മാസങ്ങളിലെ വാടകയാണ് ഒഴിവാക്കി നൽകിയത്. കൃഷി വകുപ്പിൻെറ കീഴിൽ മാർക്കറ്റിൻെറ അധീനതയിലുള്ള കടകൾക്കാണ് വാടക ഒഴിവാക്കി നൽകുന്നത്. മാർക്കറ്റിൽ ഇ-ടോയ്ലറ്റ് സംവിധാനം വേഗത്തിൽ പൂർത്തിയാക്കണമെന്നും കലക്ടർ യോഗത്തിൽ നിർദേശിച്ചു. സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിന് മരട് കൃഷി ഭവന് സ്ഥലം നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. കുടുംബശ്രീ തൊഴിലാളികളുടെ ലോക്ഡൗൺ കാലത്തെ വേതനം നൽകാനും യോഗം തീരുമാനിച്ചു. ലേലച്ചന്ത ഇന്നുമുതൽ നെട്ടൂർ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു മാസമായി അടച്ച മരട് മാർക്കറ്റിലെ പഴം, പച്ചക്കറി ലേലച്ചന്ത വ്യാഴാഴ്ച മുതൽ തുറക്കും. മുളന്തുരുത്തി, ആലങ്ങാട്, കരുമാലൂർ, കുന്നുകര, പാറക്കടവ്, ചെല്ലാനം, നെടുമ്പാശ്ശേരി, ചേന്ദമംഗലം, എടക്കാട്ടുവയൽ ബ്ലോക്കുകളിലെ കർഷക കൂട്ടായ്മകളുടെ ഉൽപന്നങ്ങൾക്കാണ് ഇവിടെ ലേലം ചെയ്യുന്നതിനുള്ള സൗകര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.