പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം പുനരാലോചിക്കണം

പത്തനംതിട്ട: പെൺകുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 18ൽനിന്ന് 21 ആയി പുനർനിർണയിക്കുന്നത് സംബന്ധിച്ച തീരുമാനം പുനരാലോചനക്ക് വിധേയമാക്കണമെന്ന് എസ്.വൈ.എസ് ജില്ല കാബിനറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തു നിലനിൽക്കുന്ന സദാചാര മൂല്യങ്ങൾ തകരാനും ലൈംഗിക അരാചകത്വം ഉടലെടുക്കാനും ഇത് കാരണമാകും. ശാസ്ത്രീയ പഠനങ്ങൾ നടത്തി അവധാനതയോടെ മാത്രമേ തീരുമാനം എടുക്കാവൂ. ഇത്തരം അപ്രധാന വിഷയങ്ങൾ ഉയർത്തി ജനശ്രദ്ധ തിരിച്ചുവിടുന്നതിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിന് ജില്ലതലത്തിൽ നിവേദനം നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് സലാഹുദ്ദീൻ മദനി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.