കുമ്പഴ മത്സ്യച്ചന്ത ഇന്ന് തുറക്കും

പ്രവർത്തനം രാവിലെ നാലുമുതൽ രാവിലെ ആറുവരെ പത്തനംതിട്ട: കോവിഡ് പടർന്നുപിടിച്ചതിനാൽ അടച്ചിട്ട കുമ്പഴ മത്സ്യച്ചന്ത ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ റോസ്ലിൻ സന്തോഷ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തനം. ഫെൻസിങ് ക്രമീകരിച്ച് അണുനാശിനി തളിച്ച് സ്റ്റിക്കർ, ബോർഡ് എന്നിവയും സ്ഥാപിച്ചു. ചന്തയുടെ പ്രവർത്തനം രാവിലെ നാലുമുതൽ രാവിലെ ആറുവരെയായിരിക്കും. നിരീക്ഷിക്കാൻ വളൻറിയർമാരെയും നിയോഗിച്ചു. യോഗത്തിൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ സിന്ധു അനിൽ, കൗൺസിലർമാരായ പി.വി. അശോക് കുമാർ, അൻസർ മുഹമ്മദ്, നഗരസഭ സെക്രട്ടറി എ.എം. മുംതാസ്, സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്. ന്യൂമാൻ, ഹെൽത്ത് സൂപ്പർവൈസർ എ. ബാബു കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനു ജോർജ്, വ്യാപാരി വ്യവസായി പ്രതിനിധികളായ നെജിം രാജൻ, അഷറഫ്, അൻസാരി അസീസ്, സിറാജ് ഹൈദർ, എം. നസീർ, ഷമീർ ഷാജഹാൻ, എസ്. അബ്ദുൽവഹാബ്, നൗഷാദ് എന്നിവരും പങ്കെടുത്തു. ഇതിനിടെ നഗരസഭ ചന്ത തുറക്കാൻ തീരുമാനിച്ചതറിഞ്ഞ് വീണാ ജോർജ് എം.എൽ.എ ബുധനാഴ്ച ഉച്ചക്കുശേഷം ഒാൺൈലൻ യോഗം വിളിച്ചതായും എന്നാൽ, തങ്ങൾ ബഹിഷ്കരിച്ചതായും ഭരണകക്ഷി അംഗങ്ങൾ പറഞ്ഞു. നഗരസഭയുടെ കീഴിലുള്ള ചന്തയുടെ കാര്യത്തിൽ ഇടപെടാൻ എം.എൽ.എക്ക് അവകാശമില്ലെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.